ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും അതിനാല്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യണമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
നിലവില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിന് മുകളിലില്‍ ജീവിത ശൈലിരോഗമുള്ളവര്‍ക്കുമാണ് മാര്‍ച്ച് മുതല്‍ വാക്സിനേഷന്‍ നല്‍കിവരുന്നത്. പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സിന്റെയും വിദഗ്ധരുടെ ഉപദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നിരിക്കുന്നതെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
രാജ്യത്ത് 4.85 കോടി ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിനും 80 ലക്ഷം പേര്‍ വാക്സിനേഷവന്റെ രണ്ട് ഘട്ടവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.