ഖത്തര്‍ എയര്‍വേസിന് സൗദിയും യു.എ.ഇയും വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇന്ത്യന്‍ വിമാനങ്ങളുടെ ദോഹ സര്‍വിസിനെ പ്രശനം ബാധിക്കില്ലെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. മാത്രവുമല്ല സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇരു കമ്പനി അധികൃതരും വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഖത്തറുമായി നാല് നാല് ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിഛേ്ച്ചദിച്ച സാഹചര്യത്തില്‍ ഖത്തറിലേക്കും തിരിച്ചുമുള്ള തങ്ങളുടെ വിമാന സര്‍വിസിനെ ഇത് ബാധിക്കില്ലെന്ന് ജെറ്റ് എയര്‍വേസും ഇന്‍ഡിഗോയും അറിയിച്ചു. ദോഹ സര്‍വിസുകള്‍ പതിവുപോലെ നടക്കും.
ഖത്തര്‍ എയര്‍വേസിന് സൗദിയും യു.എ.ഇയും വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇന്ത്യന്‍ വിമാനങ്ങളുടെ ദോഹ സര്‍വിസിനെ പ്രശനം ബാധിക്കില്ലെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. മാത്രവുമല്ല സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇരു കമ്പനി അധികൃതരും വ്യക്തമാക്കി. അതേസമയം, ദോഹയിലേക്കുള്ള വിദേശ വിമാനങ്ങള്‍ തങ്ങളുടെ വ്യോമപരിധി ഉപയോഗിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് യു.എ.ഇ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.