മതാചാരങ്ങളെ എതിര്‍ക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരിശോധനയ്ക്ക് വിധേയമായാല്‍ മതിയെന്നുമാണ് എയിംസ് കോടതിയെ ബോധിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയില്‍ നിന്ന് ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് അനുകൂല വിധിയുണ്ടായത്.
തിരുവനന്തപുരം: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതി. മേയ് 28ന് നടക്കുന്ന പരീക്ഷ എഴുതാന്‍ ഹാജരാകുന്ന കുട്ടികള്‍ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാന്‍ പാടില്ലെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും (എസ്.ഐ.ഒ) എം.എസ്.എഫിന്റെ വനിത സംഘടനയും ചില വിദ്യാര്‍ഥിനികളും ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുമ്പ് പരിശോധനയ്ക്ക് ഹാജരാവണമെന്നും നിര്‍ദ്ദേശമുണ്ട്.
മതാചാരങ്ങളെ എതിര്‍ക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരിശോധനയ്ക്ക് വിധേയമായാല്‍ മതിയെന്നുമാണ് എയിംസ് കോടതിയെ ബോധിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയില്‍ നിന്ന് ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് അനുകൂല വിധിയുണ്ടായത്.
സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുകയെന്നത് മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിര്‍ദേശം പാലിക്കാതിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിബന്ധനയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.