സംസ്ഥാനത്ത് മാൾട്ടാ പനിക്കെതിരെ പ്രതിരോധ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും വെറ്റിനറി സര്‍വകലാശാലയ്ക്കും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം. 84 കന്നുകാലികളില്‍ മാള്‍ട്ടാ പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണു നിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മാൾട്ടാ പനിക്കെതിരെ പ്രതിരോധ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും വെറ്റിനറി സര്‍വകലാശാലയ്ക്കും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം. 84 കന്നുകാലികളില്‍ മാള്‍ട്ടാ പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണു നിർദേശം നൽകിയിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച വെറ്റിനറി സര്‍വകലാശാലയുടെ പാലക്കാട്ടെ തിരുവിഴാങ്കുന്ന ഫാമില്‍ കന്നുകാലികളെ കൊന്നൊടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ശരീര കോശങ്ങളെ ബാധിക്കുന്ന മാള്‍ട്ടാ പനിയുടെ പ്രധാന രോഗലക്ഷണം വിട്ടുവിട്ടുള്ള പനിയാണ്. ബാക്ടീരിയ വഴിയാണു പകരുക.
രോഗമുള്ള കന്നുകാലികളുടെ പാല്‍ കുടിക്കുകയോ, ശരിയായ രീതിയില്‍ പാചകം ചെയ്യാത്ത മാംസം കഴിക്കുകയോ ചെയ്താല്‍ മനുഷ്യരിലേക്ക് പകരാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.