കാവേരി കേസില്‍ കര്‍ണാടകം തമിഴ്നാടിന് 6000 ക്യൂസെക്സ് വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത മുൻ നിർത്തി കർണ്ണാടകയിലേക്കു ബുധനാഴ്ചയും വ്യായാഴ്ചയും നടത്തേണ്ട സർവ്വീസുകൾ എല്ലാം കേരള ആർ.ടി.സി റദ്ദാക്കി.
തിരുവനന്തപുരം: കാവേരി കേസില്‍ കര്‍ണാടകം തമിഴ്നാടിന് 6000 ക്യൂസെക്സ് വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത മുൻ നിർത്തി കർണ്ണാടകയിലേക്കു ബുധനാഴ്ചയും വ്യാഴാഴ്ചയും നടത്തേണ്ട സർവ്വീസുകൾ കേരള ആർ.ടി.സി റദ്ദാക്കി. വിധിവരുന്നതിനോട് അനുബന്ധിച്ച് ഇന്നലെയും കെ.എസ്.ആർ.ടി.സി ബാംഗ്ലൂർ സർവ്വീസുകൾ റദ്ദാക്കിയിരുന്നു.
കര്‍ണ്ണാടകയിലേയ്ക്കും അവിടെ നിന്ന് തിരിച്ചുമുള്ള കെഎസ്‌ആര്‍ടിസിയുടെ സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. അതിനിടെ വിധിയുടെ പശ്ചാത്തലത്തിൽ കർണ്ണാടകയിൽ വീണ്ടൂം പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുകയാണ്.
സെപ്റ്റംബര്‍ 27 വരെ പ്രതിദിനം 6000 ക്യൂസെക്സ് വെള്ളം നല്‍കണമെന്നാണ് ഇന്നലെ കൊടതി ഉത്തരവിട്ടത്. 3000 ക്യൂസെക്സ് വെള്ളം നല്‍കണമെന്നായിരുന്നു കാവേരി മേല്‍നോട്ട സമിതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്. നാല് ആഴ്ചയ്ക്കകം കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.. സെപ്റ്റംബര്‍ 27ന് കേസ് വീണ്ടും പരിഗണിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.