ന്യൂഡല്‍ഹി: മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാത്രം മാനദണ്ഡമാക്കുന്നതിനെതിരെ സുപ്രീംകോടതി. സ്‌കൂള്‍ പരീക്ഷാ ഫലത്തിലെ 40 ശതമാനം മാര്‍ക്ക് വെയിറ്റേജ് കൂടി പരിഗണിച്ചാകണം പ്രവേശനം നടത്തേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ മാര്‍ഗനിര്‍ദേശം ഉണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പ്രവേശന പരീക്ഷയുടെ തയ്യാറെടുപ്പിനായി വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങളെ നിരോധിക്കാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.