അസാധുനോട്ടുകൾ മാറ്റിയെടുക്കുന്നതിനായി ഇന്ത്യയിലുള്ളവർ നിന്നും വിദേശത്തുള്ള ഇന്ത്യക്കാർക്ക് പഴയ 500, 1000 രൂപ നോട്ടുകൾ കൊറിയർ ചെയ്യുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി: അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ഇന്ത്യയിലുള്ളവർ നിന്നും വിദേശത്തുള്ള ഇന്ത്യക്കാർക്ക് പഴയ 500, 1000 രൂപ നോട്ടുകൾ കൊറിയർ ചെയ്യുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ നവംബർ അവസാനത്തിൽ കേന്ദ്ര സർക്കാർ അസാധുവാക്കിയ മൂല്യം കൂടിയ നോട്ടുകൾ, ഡിസംബർ 30 വരെയായിരുന്നു ഇന്ത്യയിലുള്ളവർക്ക് മാറ്റിയെടുക്കാനുള്ള സമയപരിധി. അതേസമയം വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്ക് ജൂൺ 30 വരെ നോട്ടുകൾ മാറ്റാം. ഈ സൗകര്യമാണ് ഇന്ത്യയിലുള്ള ചിലർ പ്രവാസികളെ ഉപയോഗിച്ചുകൊണ്ട് ദുരുപയോഗം ചെയ്യുന്നത്.
വിദേശത്തേക്ക് അയച്ച ഒരു ലക്ഷത്തിലേറെ മൂല്യം വരുന്ന അസാധു നോട്ടുകൾ പിടിച്ചെടുത്തതായി മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വിദേശത്തുള്ള പരിചയക്കാർക്കും ബന്ധുക്കൾക്കും ഇന്ത്യയിലുള്ളവർ അസാധുനോട്ടുകൾ കൊറിയർ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബിൽ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓസ്റ്റ്രേലിയയ്ക്ക് പുസ്തകമെന്ന വ്യാജേന അയച്ച അസാധുനോട്ടുകൾ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
നിലവിൽ എൻആർഐകൾക്ക് ജൂൺ 30 വരെ മുംബൈ, ഡെൽഹി, കൊൽക്കത്ത, ചെന്നൈ, നാഗ്പൂർ എന്നിവിടങ്ങളിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകളിൽ അസാധു നോട്ടുകൾ മാറ്റാൻ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.