Currency

ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ് 3 വാഹനങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു

സ്വന്തം ലേഖകന്‍Wednesday, March 29, 2017 4:49 pm

ബി.എസ്-4 വാഹനങ്ങള്‍ മാത്രമെ ഇനി മുതല്‍ വില്‍ക്കാന്‍ സാധിക്കൂ. ബി.എസ്-4നെക്കാള്‍ 80 ശതമാനം കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ബി.എസ്-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: ഭാരത് സ്റ്റേജ്-3 (ബി.എസ്-3) വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നതിന് നിരോധനം. ബി.എസ്-4 മാനദണ്ഡം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുന്നതോടെ നേരത്തെ നിര്‍മിച്ച ബി.എസ്-3 വാഹനങ്ങളുടെ വില്‍പ്പന സര്‍ക്കാര്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് ബി.എസ്-3 വില്‍ക്കാനുള്ള സമയപരിധി നീട്ടീനല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാണക്കമ്പനികളുടെ സംഘടന (സിയാം) സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി് വിധിപ്രസ്താവം നടത്തിയത്.

ബി.എസ്-4 വാഹനങ്ങള്‍ മാത്രമെ ഇനി മുതല്‍ വില്‍ക്കാന്‍ സാധിക്കൂ. ബി.എസ്-4നെക്കാള്‍ 80 ശതമാനം കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ബി.എസ്-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നിലവില്‍ സ്റ്റോക്കുള്ള ബി.എസ്.-3 വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ ഒരു വര്‍ഷത്തോളം സമയം വേണ്ടിവരുമെന്ന് (സിയാം) കോടതിയില്‍ അറിയിച്ചിരുന്നു. 2010 മുതല്‍ 41 കമ്പനികളുടേതായി 13 കോടി ബി.എസ്-3 വാഹനങ്ങളാണ് നിര്‍മിച്ചത്. ഇതില്‍ 8.24 ലക്ഷം വാഹനങ്ങള്‍ ഇപ്പോഴും വില്‍പ്പന നടക്കാതെ ബാക്കിയുള്ളതാണ്.

ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. ഒരുലക്ഷത്തോളം ട്രക്കുകളുമുണ്ട്. ഇവ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ 12,000 കോടിയുടെ ബാധ്യത വരും. അത് നിര്‍മാതാക്കള്‍ തന്നെ ഏറ്റെടുക്കണമെന്ന് ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x