ന്യൂഡല്‍ഹി: എന്‍.ജി.ഒകള്‍, സന്നദ്ധ സംഘടനകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ലഭിക്കുന്ന ഫണ്ട് ചെലവഴിക്കുന്നത് പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്‍.ജി.ഒകള്‍ക്ക് ലഭിക്കുന്ന ഫണ്ട് സംബന്ധിച്ച് 2009നുശേഷം കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധന നടന്നിട്ടുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
കപാര്‍ട്ട് വഴി നല്‍കുന്ന തുക പൊതുമുതലാണെന്നും അതിന് കണക്ക് കാണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2005ലെ പൊതു ധനകാര്യ ചട്ടങ്ങള്‍ പാലിച്ചാണോ സന്നദ്ധസംഘടനകള്‍ ഫണ്ട് ചെലവഴിക്കുന്നതെന്നും കോടതി ചോദിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.