ഡല്‍ഹിയില്‍ പുതുക്കിയ ഇന്ധനവില കിലോലിറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു. സെപ്റ്റംബറില്‍ നാലു ശതമാനം (1,910 രൂപ) വില വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയെ മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ പിന്നീട് ക്യൂവിലുള്ള എല്ലാം വിമാനങ്ങളും ടേക്ക് ഓഫ് ചെയ്ത ശേഷം മാത്രമേ സമയംക്രമം തെറ്റിച്ച വിമാനത്തിന് പറക്കാന്‍ സാധിക്കൂ.
ഇതിന് മുന്നോടിയായി, ട്രാക്കുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കേരള എക്സ്പ്രസ്, മംഗള എക്സ്പ്രസ്, രാജധാനി എന്നിവയടക്കം 500 വണ്ടികള്‍ പട്ടികയില്‍ ഇടംതേടുമെന്നു റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഇതോടൊപ്പം 50 ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റ് പട്ടികയിലേക്ക് ഉയര്‍ത്തും.
അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ 20 മുതല്‍ 40 രൂപവരെയാണു പിഴയായി ഈടാക്കുന്നത്. നഗര, മെട്രോപൊളീറ്റന്‍ അക്കൗണ്ടുകളില്‍ ഇത് 30 മുതല്‍ 50 രൂപ വരെയാണ്. മുന്‍പ് ഇത് 100 രൂപയ്ക്കു മുകളിലായിരുന്നു.
ചെന്നൈയിലേക്കാണ് സര്‍വീസ്. ഹൈദരാബാദ് ആസ്ഥാനമായ ‘ട്രൂജെറ്റ്’ എന്ന വിമാനക്കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. 78 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന വിമാനത്തിന്റെ ടിക്കറ്റുകള്‍ വിമാനക്കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് ബുക്കുചെയ്യാം.
പരിഷ്കരിച്ചതും വേഗത കൂടിയതുമായ രാജധാനി എക്സ്പ്രസ് ഓടിക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. ദീപാവലിയോടെ പുതുമകള്‍ നിറഞ്ഞ മൂന്നാമത്തെ രാജധാനി ബാന്ദ്രക്കും നിസാമുദ്ദീനുമിടയില്‍ ഓടിത്തുടങ്ങും. 13 മണിക്കൂറാണ് പുതിയ രാജധാനി എക്സ്പ്രസിന്റെ യാത്രാസമയം.
ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചുപോവുകയോ ചെയ്യുന്ന ഭര്ത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ നിലവില്‍ നിരവധി പരിമിതികളുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.
‘ഔദ്യോഗിക ഉറക്ക സമയം’ എട്ട് മണിക്കൂറായാണ് കുറച്ചത്. രാത്രി യാത്രികര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെയാവും റിസര്‍വ് ചെയ്ത ബര്‍ത്തില്‍ ഇനി കിടന്നുറങ്ങാനാവുക. ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് റെയില്‍വെ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
യുഐഡിഎഐ വികസിപ്പിച്ച മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന ആധാര്‍ കാര്‍ഡാണ് എം-ആധാര്‍. ഈ ആപ്പിലൂടെ വ്യക്തികള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനുള്ള സൗകര്യമുണ്ട്.
ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നു പിഎഫ്ആര്‍ഡിഎ ചെയർമാൻ ഹെർമന്ത് കോൺട്രാക്ടർ അറിയിച്ചു