Currency

പിഴകളും ശിക്ഷകളും ഉയര്‍ത്തി; സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Tuesday, June 25, 2019 7:23 pm

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കു കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ ട്രാഫിക് നിയമം പരിഷ്‌കരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞത്.

രാജ്യത്ത് ഗതാഗത നിയലംഘനങ്ങള്‍ക്കുള്ള പിഴകളും ശിക്ഷകളും ഉയര്‍ത്തിയത് മൂലം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കഴിഞ്ഞവര്‍ഷം വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 2017ല്‍ 3,65,000 വാഹനാപകടങ്ങളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് മൂന്നു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 20 ശതമാനത്തിന്റെ കുറവുണ്ടായി.

അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തിലും ഈ കാലയളവില്‍ കുറവ് രേഖപ്പെടുത്തി. പരിഷ്‌കരിച്ച ട്രാഫിക് നിയമം അനുസരിച്ചു ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിപ്പ് ലഭിച്ചു ആറു മാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ആറുമാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും വിലക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x