
മസ്‌കറ്റ്: എണ്ണവിലയിലുണ്ടായ കുറവ് കാരണം ആഭ്യന്തര സ്‌കോളര്‍ഷിപ്പുകളോ വിദേശ സ്‌കോളര്‍ഷിപ്പുകളോ വെട്ടിക്കുറക്കില്ലെന്ന് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റവായ ബിന്‍ത് സഊദ് അല്‍ ബുസൈദി അറിയിച്ചു. ഒമ്പതാം പഞ്ചവത്സര പദ്ധതി (2016- 20) പ്രകാരമുള്ള എല്ലാ ആഭ്യന്തരവിദേശ സ്‌കോളര്‍ഷിപ്പുകള്‍ക്കും സുപ്രീംകൗണ്‍സില്‍ അനുമതിനല്‍കാന്‍ പോവുകയാണെന്നും അവര്‍ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ശൂറ കൗണ്‍സില്‍ അംഗങ്ങളെയുള്‍പ്പെടുത്തി പഞ്ചവത്സര പദ്ധതി ആസൂത്രണം, അപ്ലൈഡ് സയന്‍സ് കോളജുകള്‍, സ്വകാര്യമേഖലയിലെ ഉന്നത വിദ്യാഭ്യാസം, മന്ത്രാലയത്തിനുകീഴിലെ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ താമസം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
സ്‌കോളര്‍ഷിപ് സംവിധാനത്തോടെയുള്ള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുക, വിദ്യാര്‍ഥികള്‍ക്ക് ലഘു വായ്പകള്‍ അനുവദിക്കുക, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചില ശൂറ അംഗങ്ങള്‍ മുന്നോട്ടുവെച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് നല്‍കണമെന്നും പ്രത്യേക പരിമിതികള്‍ അനുഭവിക്കുന്നവര്‍ക്ക് ചില രാജ്യങ്ങള്‍ ഇത്തരം ഇളവ് നല്‍കുന്നുണ്ടെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രതിവര്‍ഷം ഒമാന്‍ സര്‍ക്കാര്‍ 9638 ആഭ്യന്തരവിദേശ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് 2014ല്‍ 50 ആഭ്യന്തര സ്‌കോളര്‍ഷിപ്പുകളും 50 വിദേശ സ്‌കോളര്‍ഷിപ്പുകളും അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ക്ക് പല കഴിവുകളും കൈമോശം വന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 10,000ത്തിലേറെ വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തിയാക്കാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടതെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
These are really great ideas in concerning blogging.
You have touched some pleasant things here. Any way
keep up wrinting.