ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റായി ആഞ്ഞുവീശുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ ആത്മവിശ്വാസം കൈവിടരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡിനെതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. കോവിഡിനെതിരെയുള്ള യുദ്ധത്തിലാണ് രാജ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നു. ഓക്സിജന്‍ ക്ഷാമമുണ്ട്. ഓക്സിജന്‍ ഉത്പാദനവും വിതരണവും മെച്ചപ്പെടുത്തും. കോവിഡ് വെല്ലുവിളി മറികടക്കുക തന്നെ ചെയ്യും- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ഏറ്റവും മികച്ച വാക്സിനാണ് ഇന്ത്യയുടേത്. തദ്ദേശീയമായി രണ്ടു വാക്സിനുകളാണ് നിര്‍മിച്ചത്. 12 കോടി ആളുകള്‍ക്ക് വാക്സിന്‍ നില്‍കി. മെയ് ഒന്ന് മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കും. ആശുപത്രി കിടക്കകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. മരുന്ന് ഉത്പാദനവും കൂട്ടി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.