ഫെബ്രുവരിയില്‍ ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടിക്കിടെയാകും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒഴികെയുള്ള യൂറോപ്പിലെ എല്ലാ രാജ്യങ്ങളുടെയും തലവന്മാര്‍ ഒത്തുചേരുന്നത്.
ലണ്ടന്‍: യൂറോപ്പിലെ ബ്രിട്ടന്‍ ഒഴികെയുള്ള 27 രാഷ്ട്രങ്ങളുടെ തലവന്മാര്‍ ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഭാവിപരിപാടികള്‍ ആലോചിക്കാനൊരുങ്ങുന്നു. ഫെബ്രുവരിയില്‍ ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടിക്കിടെയാകും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒഴികെയുള്ള യൂറോപ്പിലെ എല്ലാ രാജ്യങ്ങളുടെയും തലവന്മാര്‍ ഒത്തുചേരുന്നത്. ബ്രിട്ടനുമായുള്ള ഭാവി ബന്ധം എങ്ങനെയാകണമെന്ന ചര്‍ച്ചകളാകും ഇതില്‍ പ്രധാനമായും ഉയര്‍ന്നുവരിക.
ബ്രിട്ടനുമായി 18 മാസത്തിലേറെ നീളാന്‍ സാധ്യതയുള്ള ചര്‍ച്ചകള്‍ നടത്താനുള്ള സംഘത്തെ ആരു നയിക്കും എന്നതാവും ഈ യോഗത്തിലെ പ്രധാന വിഷയം. അനുദിനം വര്‍ധിച്ചുവരുന്ന കുടിയേറ്റം തടയാനുള്ള മാര്‍ഗങ്ങളും നേതാക്കള്‍ ചര്‍ച്ചചെയ്യും. യുക്രെയ്‌നുമായുള്ള ബന്ധവും നാറ്റോയുമായുള്ള സഹകരണവും മേഖലയിലെ സാമ്പത്തിക വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
ഉച്ചകോടിയില്‍ തെരേസ മേയും പങ്കെടുക്കുന്നുണ്ടെങ്കിലും അതിനുശേഷമുള്ള ഈ യോഗത്തില്‍ ബ്രിട്ടന്റെ പ്രാതിനിധ്യം ഉണ്ടാകില്ല. എന്നാല്‍ കൗണ്‍സില്‍ ഉച്ചകോടിയില്‍ സിറിയന്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബ്രിട്ടന്‍ അവതരിപ്പിക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഉച്ചകോടിക്കിടെ ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുമായി തെരേസ മേ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റുമായും തെരേസ മേയ് കൂടിക്കാഴ്ച നടത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thank you for every other informative website. The place else may I
get that kind of info written in such an ideal means?
I have a mission that I’m just now running on,
and I have been on the glance out for such info.
Aw, this was a really good post. Taking a few minutes and actual effort to create a superb article… but
what can I say… I put things off a whole lot and don’t manage to get nearly
anything done.
Way cool! Some very valid points! I appreciate you penning this article plus the rest of the site is really
good.