ലണ്ടൺ: കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടണിലെ വീടുവിലയിൽ ദശാബ്ദത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകൾ. ലണ്ടണിൽ ശരാശരി 18,358 പൗണ്ടിന്റെ കുറവാണ് ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത്.
സ്റ്റാമ്പ് ഡൂട്ടിയുടെ മൂന്ന് ശതമാനം കൂടുതലായി നല്‍കേണ്ടി വരുന്നതും ബ്രക്‌സിറ്റ് വിഷയങ്ങളും ആണ് യുകെയിലെ വീടുവിലയെ പ്രതികൂലമായി ബാധിച്ചതെന്നാണു വിലയിരുത്തൽ.
മുമ്പ് വീടുകൾക്കു ശരാശരി 2.1 മില്യണ്‍ പൗണ്ട് വിലയുണ്ടായിരുന്ന കെന്‍സിംഗ്ടണിലും ചെല്‍സിയയിലും വീടുകളുടെ ഇപ്പോഴത്തെ ശരാശരി വില 1.8 മില്യണിലെത്തി. ആഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളിലായി മൂന്ന് ലക്ഷത്തോളം പൗണ്ടിന്റെ കുറവാണു ഇവിടങ്ങളിൽ ഉണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.