ലണ്ടൺ: മരണശേഷം വ്യക്തിയുടെ അവയവങ്ങള്‍ ബന്ധുക്കളുടെ സമ്മതം കൂടാതെ തന്നെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിന് ബ്രിട്ടന്‍. ഇതിനായി ഒരു വ്യക്തിയുടെ സമ്മതത്തോടെ മരണാനന്തരം അവയവങ്ങള്‍ നല്‍കുന്ന ‘ഓപ്റ്റ് ഔട്ട് സിസ്റ്റം’ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് മരിക്കുന്നയാളുടെ പ്രവര്‍ത്തനക്ഷമതയുള്ള എല്ലാ അവയവങ്ങളും സര്‍ക്കാര്‍ എടുക്കുന്നതായിരിക്കും.
ഇക്കാര്യത്തിൽ വിസമ്മതമുള്ളവർ അക്കാര്യം കാരണസഹിതം നേരത്തെ രേഖാമൂലം നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ ബോദ്ധ്യപ്പെടുത്തേണ്ടി വരും. നിലവിൽ വ്യക്തിയുടെ സമ്മതമുണ്ടെങ്കില്‍ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാമെന്നാണു നിയമം. ഈ നിയമമാണ് ഭേദഗതി ചെയ്യുന്നത്.
ആവശ്യത്തിനുള്ള അവയവം ലഭിക്കാത്തതിനാല്‍ അസുഖവുമായി മുമ്പോട്ടു പോകുന്ന അനേകര്‍ ബ്രിട്ടനില്‍ ഉടനീളമുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. 18 വയസ്സ് കഴിഞ്ഞാല്‍ മരിക്കുന്നവരുടെ പ്രവര്‍ത്തനക്ഷമമായ അവയവങ്ങള്‍ ആരുടേയും സമ്മതം നോക്കാതെ തന്നെ നീക്കം ചെയ്ത് ആവശ്യക്കാര്‍ക്ക് വെച്ചു പിടുപ്പിക്കുന്ന നിയമം രണ്ടു വര്‍ഷം മുമ്പ് വെയ്ല്‍സില്‍ നടപ്പിലാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.