ഓരോ കോച്ചുകളിലുമായി എല്‍സിഡി സ്ക്രീനും വൈഫൈ സ്പീക്കര്‍ സംവിധാനവും, ബയോ-ടോയ്ലറ്റ് സൗകര്യവും ലഭ്യമാക്കും. തിരക്കേറിയ ഡല്‍ഹി, ലക്നൗ റൂട്ടിലാകും ആദ്യം ഈ ട്രെയിന്‍ സര്‍വീസ് ആദ്യം എത്തുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍, ടിക്കറ്റ് റദ്ദാക്കല്‍, ട്രെയിന്‍ എത്തുന്ന പ്ലാറ്റ്ഫോം നമ്പര്‍, ബെര്‍ത്തുകളുടെ ലഭ്യത എന്നിങ്ങനെ എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. സേവന ദാതാക്കളുമായി വരുമാനം പങ്കുവയ്ക്കുന്ന തരത്തിലായിരിക്കും ആപ്പ് പ്രവര്‍ത്തിക്കുന്നത്.
സര്‍വീസ് ചാര്‍ജ്ജ് നിര്‍ബന്ധമല്ല, ഉപഭോക്താക്കള്‍ വേണമെങ്കില്‍ മാത്രം നല്കിയാല് മതിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടെങ്കിലും അത് ജീവനക്കാരിലേക്ക് എത്തുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
60 വയസ് പൂര്‍ത്തിയായവര്‍ക്ക് ആഭ്യന്തര സര്‍വീസുകളില്‍ അടിസ്ഥാന നിരക്കിന്റെ 50% ഇളവു ലഭിക്കും. അതേസമയം ഇളവ് ഇക്കോണമി ക്ലാസിനേ ലഭിക്കൂ. യാത്രക്കാര്‍ വയസ് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം.
വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ ഞായറാഴ്ച വൈകിട്ട് 5.30 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാറുകള്‍, മദ്യശാലകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഡല്‍ഹി എക്സൈസ് വകുപ്പാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
എസ്ബിടി ഇടപാടുകാരായിരുന്നവരുടെ എടിഎം, ഇന്റര്‍നെറ്റ്/ മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ ഇന്ന് രാത്രി തടസപ്പെടും. രാത്രി11.15 മുതല്‍ നാളെ രാവിലെ 11.30 വരെയാണ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത്.
മെയ് ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾക്കും ബീക്കൺ വിലക്ക് ബാധകമാണ്.
ഹിന്ദി നിർബന്ധമാക്കമെന്ന പാർലമെന്ററി പാനലിന്റെ നിർദ്ദേശത്തിന് രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകി
യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ പത്ത് ലക്ഷവും രണ്ട് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ പതിനഞ്ച് ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും.
പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നേവി കമാന്‍ഡര്‍ കുല്ഭൂഷന് ജാദവിനെ മോചിപ്പിക്കുന്നതിനും നിയമസഹായം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെയും തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ വിസ പോലും നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.