പക്ഷിപ്പനി പടരുന്നതായ ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കുവൈത്തില്‍ ഇറക്കുമതി നിരോധനമേര്‍പ്പെടുത്തിയത്. ജര്‍മനി, ഹംഗറി, ജപ്പാന്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം.
കുവൈറ്റ് സിറ്റി : സെന്റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റിന്റെ (സി.ഐ.എസ്.) ആഭിമുഖ്യത്തില്‍ 68-മത് റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിക്കുന്നു. ശൗര്യചക്ര പുരസ്ക്കാരത്തിന് പേര് നിര്‍ദ്ദേശിക്കപ്പെട്ട മേജര്‍ പ്രവീണ്‍ മുഖ്യാതിഥിയായി ”രാജ്യത്തിന്റെ മുന്നേറ്റത്തിന് സേനയുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ജനുവരി 27 ന് രാവിലെ 10 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ റിട്ടയര്‍ ചെയ്ത സേന ഉദ്യോഗസ്ഥരെ ആദരിക്കും. വിശദവിവരങ്ങള്‍ക്ക് 66784867 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
അബ്ബാസിയ ഇന്റര്‍ഗ്രേറ്റഡ് സ്കൂളില്‍ വൈകുന്നേരം 4.30 ന് നടന്ന പരിപാടിയില്‍ സുപ്രസിദ്ധ കവിയും സിനിമാ ഗാന രചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, കുവൈറ്റ് ഓയില്‍ മിനിസ്റ്ററുടെ ഭാര്യ ഫാദി അല്‍ മര്‍സൂക്ക് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
നിര്‍ദേശം ലംഘിച്ചു സ്വകാര്യ ട്യൂഷ്യനുമായി മുന്നോട്ടു പോയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹൈതം അല്‍ മുന്നറിയിപ്പ് നല്കി.
കൊലപാതകക്കേസുകളില്‍ ജയിലില്‍ കഴിയുകയായിരുന്ന രാജകുടുംബാംഗം ഫൈസല്‍ അല്‍ സബാ അടക്കമുള്ളവരെയാണ് തൂക്കിലേറ്റിയത്. വാക്കേറ്റത്തിനിടെ മറ്റൊരു രാജകുടുംബാംഗത്തെ വെടിവച്ചു കൊന്ന കേസിലാണ് ഫൈസല്‍ അല്‍ സബായെ തൂക്കിലേറ്റിയത്.
വേള്‍ഡ് ആനിമല്‍ ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് രാജ്യത്തെ വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ കണ്ടെത്തിയ അപാകതകളുടെ പശ്ചാത്തലത്തില്‍ കമ്പനിയുമായി പതിനഞ്ച് വര്‍ഷത്തോളമായി തുടരുന്ന കരാറാണ് ആരോഗ്യമന്ത്രി ജമാല്‍ അല്‍ ഹര്‍ബി അവസാനിപ്പിച്ചത്.
നാറ്റോ ഇസ്താംബൂള്‍ കോ ഓപ്പറേഷന് ഇനിഷ്യയേറ്റിവിന്റെ ഗള്‍ഫ് മേഖലയിലെ ആദ്യ പ്രാദേശിക കേന്ദ്രമാണ് കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് രാജ്യത്തെ കസ്റ്റംസ് ബാഗേജ് നിയമങ്ങളെ കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്നതാണ് ഇന്ത്യന്‍ കസ്റ്റംസ് ഗൈഡ് ടു ട്രാവലേഴ്സ് എന്ന ആപ്ലിക്കേഷന്‍.
ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനായുള്ള ശ്രമങ്ങൾ അവിദഗ്ദ്ധരെയും കാര്യക്ഷമത കുറഞ്ഞവരെയും മാത്രം ബാധിക്കാവുന്ന വിഷയമാണെന്ന് ക്യാബിനറ്റ്കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹ് പറഞ്ഞു.