സന്ദര്‍ശക വീസയ്ക്കും താത്കാലിക ഇഖാമയ്ക്കും ഇനി മുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണം. ഇത് സംബന്ധിച്ച നിയമത്തില്‍ ആവശ്യമായ ഭേദഗതി കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. ഔദ്യോഗിക വിജ്ഞാപനം വന്ന് മൂന്നുമാസത്തിനകം നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ കുവൈത്തില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടയ്ക്കണം.
പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സന്ദര്‍ശകരോട് പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിരമിച്ചവരോട് ആദരവോടെ പെരുമാറണമെന്നാണ് നിര്‍ദേശം. രാജ്യത്തിനു വേണ്ടി സേവനം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പോലീസ് മേധാവികള്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.
വ്യാജ കമ്പനിയുടെ പേരില്‍ നല്കിയ വിസയിലാണ് പതിനായിരത്തോളം തൊഴിലാളികളെ മനുഷ്യക്കടത്തു സംഘം കുവൈത്തിലെത്തിച്ചത്. ഈ തൊഴിലാളികളെ മന്ത്രാലയം നാടുകടത്തലില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് പിഴ അടച്ചശേഷം പുതിയ തൊഴിലിടം കണ്ടെത്താനും അധികൃതര്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സ്വദേശികള്‍ക്ക് മേയ് ആദ്യവാരം മുതലും വിദേശികള്‍ക്ക് വര്‍ഷാവസാനത്തോടെയും ലൈസന്‍സ് ലഭ്യമാക്കുക ഇ-സംവിധാനം വഴിയാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അപേക്ഷയോടൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കണം. അപേക്ഷ സംബന്ധിച്ച വിവരം അപേക്ഷകന്റെ നമ്പറില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും.
പകരുന്നതും അല്ലാത്തതുമായ 21 രോഗാവസ്ഥകള്‍ ഉള്‍പ്പടുത്തിയാണ് പട്ടിക പരിഷ്കരിച്ചത്. പകര്‍ച്ച വ്യാധികള്‍ക്കൊപ്പം കാഴ്ചക്കുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പുതുക്കിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും.
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ നീക്കം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സ്പോണ്‍സറുടെ അനുമതി നിര്‍ബന്ധമാക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്.
ഫിലിപ്പൈന്‍സ് തൊഴിലാളികള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടായത്. ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 889,000ഇന്ത്യക്കാരാണ് കുവൈത്തില്‍ പ്രവാസം നയിക്കുന്നത്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക് ആണ് കണക്കുകള്‍ പുറത്തു വിട്ടത്.
ഉച്ചകഴിഞ്ഞു 2 ന് ആരംഭിക്കുന്ന ചടങ്ങുകൾ അൽ സിമാമി ഗ്രൂപ്പ് ചെയർമാൻ ബദർ ഖാലിദ് ഖലാഫ് അൽ സിമാമി ഉത്ഘാടനം ചെയ്യും. ഗോകുലം ഹരിയുടെ ശിഷണത്തിൽ നൃത്തനൃത്യങ്ങൾ അഭ്യസിച്ച 163 കുട്ടികളാണ് ഏപ്രിൽ 5 നു അരങ്ങേറ്റം
സിവില്‍ ഐഡി കാര്‍ഡിനുള്ള ഫീസ് വര്‍ധിപ്പിക്കുന്നുവെന്ന പ്രചാരണം സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അധികൃതര്‍ നിഷേധിച്ചു. നിലവില്‍ 5 ദിനാര്‍ ആണ് കാര്‍ഡ് ലഭിക്കുന്നതിനുള്ള ഫീസ്. അത് വര്‍ധിപ്പിക്കുന്നുവെന്ന രീതിയില്‍ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് അധികൃതരുടെ വെളിപ്പെടുത്തല്‍.
കുവൈത്തില്‍ സ്വദേശി താമസ മേഖലയില്‍ വിദേശി കുടുംബങ്ങള്‍ക്ക് വീട് വാടകയ്ക്ക് നല്‍കുന്നതിന് നിയമ തടസ്സമില്ലെന്നു സര്‍ക്കാര്‍ സമിതിയുടെ വിശദീകരണം. വിദേശികളായ ബാച്ചിലേഴ്സിന് താമസമൊരുക്കുന്നതു മാത്രമാണ് നിയമ വിരുദ്ധം. സ്വദേശി താമസ മേഖലയിലെ വിദേശി ബാച്ച്ലര്മാരുടെ താമസം നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തിയ കമ്മിറ്റി സമിതി ഏപ്രില്‍ ഒന്നിന് യോഗം ചേരുന്നുണ്ട്.