തിങ്കളാഴ്ച മുതല്‍ സാമൂഹിക ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. 30 പേര്‍ക്കുവരെ കൂട്ടംകൂടാനും ആഘോഷങ്ങള്‍ നടത്താനും നല്‍കിയിരുന്ന അനുമതി റദ്ദാക്കി. തിങ്കളാഴ്ച മുതല്‍ വ്യത്യസ്ത വീടുകളില്‍ നിന്നാണെങ്കില്‍ പരമാവധി ആറുപേര്‍ക്കു മാത്രമേ കൂട്ടം കൂടാനും പരസ്പരം ഇടപഴകാനും അനുമതിയുള്ളൂ.
എല്ലാ വെള്ളിയാഴ്ചയും കൊച്ചിയില്‍നിന്നും ഹീത്രൂവിലേക്കും ശനിയാഴ്ച തിരിച്ച് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസുകള്‍. 10 മണിക്കൂര്‍ നീളുന്ന നോണ്‍സ്റ്റോപ്പ് സര്‍വീസുകളാണ് വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. ഇത് വിജയകരമായാല്‍ ഒരു പക്ഷേ, ഭാവിയില്‍ സ്ഥിരമായി ലണ്ടന്‍- കൊച്ചി ഡയറക്ട് വിമാനസര്‍വീസ് എന്ന ആശയം പ്രാവര്‍ത്തികമായേക്കും.
ആളുകള്‍ വളരെ അടുത്തിടപഴകുന്ന ഫേഷ്യല്‍ പാര്‍ലറുകള്‍, ഐബ്രോ ത്രെഡിങ് സെന്ററുകള്‍, ഐലാഷ് ട്രീറ്റ്മെന്റ്, മേക്ക് അപ്പ് ആപ്ലിക്കേഷന്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. മാസ്ക് ധരിച്ചും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങള്‍ പാലിച്ചുമാകണം ഇവയുടെയെല്ലാം പ്രവര്‍ത്തനം.
സെപ്റ്റംബര്‍ നാലു മുതല്‍ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയില്‍ നിന്നു ലണ്ടന്‍ ഹീത്രൂവിലേക്കും തിരിച്ച് കൊച്ചിയിലേക്കുമാണ് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസുകള്‍. സെപ്റ്റംബറിലെ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പറക്കുന്ന വിമാനം പിറ്റേന്ന് ഹീത്രൂവില്‍ നിന്നും കൊച്ചിയിലേക്ക് തിരിക്കും.
വിദേശത്തു നിന്നും ബ്രിട്ടനിൽ എത്തുന്നവർക്ക് തിങ്കളാഴ്ച (ജൂൺ 8) മുതൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി.
ഇന്നലെ ന്യൂകാസിലിലെ മലയാളി നഴ്സിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ നിയന്ത്രണവിധേയമാക്കാന്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍വീസില്‍നിന്ന് വിരമിച്ച അന്‍പതിനായിരത്തോളം നഴ്സുമാരോടും പതിനായിരത്തോളം ഡോക്ടര്‍മാരോടും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണനിരക്ക് ഉയര്‍ന്നതോടെ സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി.
എഴുന്നൂറോളം പേര്‍ക്ക് ബുധനാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച ബ്രിട്ടനില്‍ 33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 676 പേര്‍ക്കും. 2626 പേര്‍ക്കാണ് ഇതുവരെ ബ്രിട്ടനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ യഥാര്‍ഥ സംഖ്യ അരലക്ഷത്തിനു മേലെയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അനൗദ്യോഗികമായി സമ്മതിക്കുന്നത്.
ഏതെങ്കിലും ഒരംഗത്തിന് തുടര്‍ച്ചയായ ചുമയോ കടുത്ത പനിയോ ഉണ്ടെങ്കില്‍ ആ വീടുകളിലെ എല്ലാവരും 14 ദിവസത്തേയ്ക്ക് ഐസൊലേറ്റ് ചെയ്യണം. കൂടാതെ എല്ലാവരും കഴിയുന്നത്ര പൊതുജന സമ്പര്‍ക്കം കുറയ്ക്കുകയും അത്യവശ്യഘട്ടങ്ങളിലല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കുകയും വേണം.
ഋഷി സുനാക് എന്ന ഇന്ത്യന്‍ വംശജനാണ് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്.
ഇന്ത്യന്‍ ക്യാബ് കമ്പനിയായ ഒല യുകെ തലസ്ഥാന നഗരമായ ലണ്ടനില്‍ 25,000 ഡ്രൈവര്‍മാരുമായി സര്‍വ്വീസ് ആരംഭിച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒല കംഫര്‍ട്ട്, കംഫര്‍ട്ട് എക്സ്എല്‍, എക്സെക് എന്നിവയുള്‍പ്പെടെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലുള്ള സര്‍വ്വീസുകളാണ് വാഗ്ദാനം ചെയ്യുന്നത്.