ഈസ്റ്റ് വിന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ മരുന്നുകളും യന്ത്രങ്ങളുമായി ഈ മാസം 10ന് ലണ്ടനില്‍ നിന്നാണ് യാത്രയാരംഭിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം, പോളണ്ട്, ബെലറൂസ്, റഷ്യ, കസാഖ്‌സ്താന്‍ എന്നിവിടങ്ങളിലൂടെ കടന്നാണ് ചൈനയിലെ മൊത്തക്കച്ചവട കേന്ദ്രമായ യിവുവിലെത്തിയത്.
ബെയ്ജിങ്: ചൈനയെ ബ്രിട്ടനുമായി ബന്ധിപ്പിക്കുന്ന ആദ്യ ചരക്കു ട്രെയിന്‍ ഷിജാങ് പ്രവിശ്യയിലെ യിവു നഗരത്തിലെത്തി. ശനിയാഴ്ച 12,000 കി.മീ. പിന്നിട്ടാണ് ട്രെയിന്‍ യിവു നഗരത്തിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍പാതയാണിത്. പടിഞ്ഞാറന്‍ യൂറോപ്പുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ യാത്ര.
2013ല്‍ ചൈനയില്‍ ആരംഭിച്ച ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ പദ്ധതിയുടെ ഭാഗമായാണ് റെയില്‍പാത നിര്‍മിച്ചത്. ഈസ്റ്റ് വിന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ മരുന്നുകളും യന്ത്രങ്ങളുമായി ഈ മാസം 10ന് ലണ്ടനില്‍ നിന്നാണ് യാത്രയാരംഭിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം, പോളണ്ട്, ബെലറൂസ്, റഷ്യ, കസാഖ്‌സ്താന്‍ എന്നിവിടങ്ങളിലൂടെ കടന്നാണ് ചൈനയിലെ മൊത്തക്കച്ചവട കേന്ദ്രമായ യിവുവിലെത്തിയത്.
2014ല്‍ ആരംഭിച്ച ഏറ്റവും വലിയ റെയില്‍പാതയായ ചൈന-മഡ്രിഡ് പാതയെക്കാള്‍ 1,000 കി.മീ. ചെറുതാണ് പുതിയ പാലം. പദ്ധതിക്കായി എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.