റിയാദ്: വിദേശ തൊഴിലാളികള്‍ അവരുടെ റെസിഡന്‍സി ഐഡന്റി (ഇഖാമ) കാലാവധി കഴിയുന്നതിന് പരമാവധി മൂന്ന് ദിവസം മുമ്പെങ്കിലും പുതുക്കേണ്ടതാണെന്നും ഇഖാമ പുതുക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്നും സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.
ഇത്തരം വിദേശികളെ നിയമപരമായ നടപടിക്ക് വിധേയമാക്കും. ഇഖാമ കാലാവധി കഴിയുന്നതിനു മുമ്പ് പുതുക്കാതിരുന്നാല്‍ ആദ്യ പ്രാവശ്യം 500 റിയാല്‍ പിഴ ചുമത്തും. വീണ്ടും ആവര്‍ത്തിക്കുന്ന പക്ഷം 1000 റിയാലായി പിഴ സംഖ്യ ഉയരുമെന്നും മൂന്നാം പ്രാവശ്യവും കാലാവധി കഴിയുന്നതിന് മുമ്പായി പുതുക്കിയിട്ടില്ലെങ്കില്‍ രാജൃത്ത് നിന്നും നാടുകടത്തുമെന്നും പാസ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ അബഷിര്‍ പോര്‍ട്ടലിലൂടെ ഇഖാമയുടെ കാലാവധി മനസ്സിലാക്കണം. നിയമപരമായ ശിക്ഷകള്‍ ഒഴിവാക്കുന്നതിന് സമയാസമയങ്ങളില്‍ ഇഖാമ പുതുക്കണമെന്നും എല്ലാ വിദേശ തൊഴിലാളികളോടും സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.