ഒപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് നല്‍കാനുള്ളതാണ് ഈ സംവിധാനം. 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതിന്റെ ഫലം ലഭിക്കും. ഇതുവഴി ഹോട്ട് സ്പോട്ടും ഡിജിറ്റല്‍ സേവനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാവും.
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ ഗ്രാമങ്ങളില്‍ കുറഞ്ഞ തുകയ്ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. 2018 അവസാനത്തോടെ ഗ്രാമങ്ങളില്‍ കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഭാരത് നെറ്റ് പ്രോജക്റ്റിലേക്ക് 10,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.
ഒപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് നല്‍കാനുള്ളതാണ് ഈ സംവിധാനം. 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതിന്റെ ഫലം ലഭിക്കും. ഇതുവഴി ഹോട്ട് സ്പോട്ടും ഡിജിറ്റല്‍ സേവനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാവും. ടെലി മെഡിസിന്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ മറ്റു ശേഷി വികസന പരിപാടികള്‍ എന്നിവയും പരിഗണനയിലുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയിറ്റ്ലി നേരത്തെ പറഞ്ഞിരുന്നു.
ഭാരത് നെറ്റ് പരിപാടിയില്‍ 1,55,000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനമൊരുക്കും. 2017- 18 കാലയളവില്‍ ഇത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.