Currency

ഒമാനില്‍ സ്വകാര്യ മേഖലയിലെ 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് തുടരും

സ്വന്തം ലേഖകന്‍Monday, November 26, 2018 1:01 pm

ഒമാന്‍: ഒമാനില്‍ സ്വകാര്യ മേഖലയില്‍ ചില തസ്തികകളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിസാ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി. 2013 അവസാനം മുതലാണ് താല്‍ക്കാലിക വിസാ വിലക്ക് പ്രാബല്യത്തില്‍ വന്നത്.

ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബഖ്രി താല്‍ക്കാലിക വിസാ വിലക്ക് നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. സെയില്‍സ് റെപ്രസന്റേറ്റീവ്/പ്രൊമോട്ടര്‍, പര്‍ച്ചേഴ്‌സ് റപ്രസേന്ററ്റീവ്, നിര്‍മാണ, ശുചീകരണ തൊഴിലാളികള്‍, ആശാരി, കൊല്ലന്‍, ഇഷ്ടിക നിര്‍മാണ തൊഴിലാളി എന്നിവരുടെ വിസാ വിലക്കാണ് നീട്ടിയത്. എക്‌സലന്‍സ് വിഭാഗത്തിലെ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ജോലി ചെയ്യുന്ന കമ്പനികള്‍, ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ എന്നിവക്ക് വിസാ വിലക്ക് ബാധകമായിരിക്കില്ല. സ്വദേശികള്‍ക്ക് തൊഴില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാനാണിത്.

പട്ടികയിലുള്ള തസ്തികകളില്‍ പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കില്ല. നിലവില്‍ വിസയുള്ളവര്‍ക്ക് ജോലിയില്‍ തുടരാന്‍ കഴിയും. ഒപ്പം നിലവിലുള്ളവര്‍ പിരിഞ്ഞുപോകുന്ന ഒഴിവില്‍ പകരം പെര്‍മിറ്റുകള്‍ അനുവദിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ എഞ്ചിനീയറിങ് അടക്കം 87 തസ്തികകളിലും താല്‍ക്കാലിക വിസാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ജനുവരി വരെ നീട്ടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x