ദോഹ: കോവിഡ് വാക്സിനേഷന് അര്‍ഹരായവരുടെ പട്ടിക ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതുക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം വാക്സിനേഷന് മേധാവി ഡോ. സോഹ അല്‍ ബയാത്ത് അറിയിച്ചു. മന്ത്രാലയത്തിന്റെ ലൈവ് ഇന്‍സ്റ്റഗ്രാം സെഷനില്‍ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുകയായിരുന്നു.
നിലവില്‍ 65 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍, വിട്ടുമാറാത്ത ഗുരുതര രോഗങ്ങളുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വാക്സീന് നല്‍കുന്നത്. ക്യാംപെയ്നിന്റെ അടുത്ത ഘട്ടങ്ങള്‍ ഉടന്‍ വിപുലീകരിക്കും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും കുത്തിവയ്പിന് അര്‍ഹരായവരുടെ പ്രായപരിധി, ആരോഗ്യാവസ്ഥ എന്നിവയിലും മാറ്റമുണ്ടാകും.
16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സീന് സുരക്ഷിതമെന്നതിന് മതിയായ ഡേറ്റകള്‍ ലഭിച്ചാല്‍ മാത്രമേ നല്‍കുകയുള്ളു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.