
ലോകത്തെ ഇന്റര്‍നെറ്റ് ഭീമന്മാരായ യാഹൂ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. 2014ന് പുറമെ 2013ലും യാഹൂ അക്കൗണ്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് യാഹൂ വെളിപ്പെടുത്തിയിരിക്കുന്നത്. 2013ലെ ചോര്‍ത്തല്‍ നൂറ് കോടി ഉപഭോക്താക്കളുടെ അക്കൗണ്ടുകളെ ബാധിച്ചെന്നും പറയുന്നു. 2014ലെ ചോര്‍ത്തല്‍ സംബന്ധിച്ച് സെപ്തംബറിലാണ് യാഹൂ വെളിപ്പെടുത്തിയത്. അന്ന് 50 കോടി യാഹൂ അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നും യാഹൂ തന്നെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
പേരുകള്‍, ഫോണ്‍ നമ്പറുകള്‍, പാസ്‌വേഡുകള്‍, ഇമെയില്‍ എന്നിവയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. എന്നാല്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ത്തപ്പെട്ടവയില്‍ ഇല്ലെന്നാണ് യാഹൂ നല്‍കുന്ന വിവരം. പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് യാഹൂ ഏറ്റെടുത്ത വെരിസോണ്‍ അറിയിച്ചു.
‘2013ല്‍ നൂറ് കോടി പേരുടെ അക്കൗണ്ടുകള്‍ അനധികൃതമായി ഒരു മൂന്നാം കക്ഷി ചോര്‍ത്തിയതായി വിശ്വസിക്കുന്നു’, യാഹൂ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഈ വര്‍ഷം സെപ്തംബര്‍ 22ന് കമ്പനി വെളിപ്പെടുത്തിയിരുന്നതില്‍ നിന്ന് വ്യത്യസ്തമാണ് 2013ലെ സംഭവം. ഉപഭോക്താക്കള്‍ അവരുടെ അക്കൗണ്ട് പാസ്‌വേഡും സെക്യൂരിറ്റി ക്വസ്റ്റിയനും മാറ്റണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello there, just became aware of your blog through Google, and found
that it’s truly informative. I’m gonna watch out for
brussels. I will appreciate if you continue this in future.
Lots of people will be benefited from your writing. Cheers!