നോട്ട് നിരോധന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് സംഘടനകള്‍ സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. ഫെബ്രുവരി 7 ന് നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് 28 ലേക്കാണ് മാറ്റിയത്.
വന്‍തോതില്‍ നികുതി വെട്ടിപ്പു നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 5 മുതല്‍ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേരാണ്. 10 ലക്ഷത്തിനു മുകളില്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേരും 50 ലക്ഷത്തിനു മേല്‍ വരുമാനം കാട്ടിയത് 1.72 ലക്ഷം പേരും മാത്രമാണ്.
രണ്ട് ഘട്ടമായാണ് പിഴ തുക നിശ്ചയിച്ചിട്ടുള്ളത്. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി കഴിഞ്ഞ് ഡിസംബര്‍ 31നുള്ളില്‍ റിട്ടേണ്‍ നല്കിയാല് 5,000 രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ഈ തീയതി കഴിഞ്ഞാല്‍ 10,000 രൂപയാകും പിഴ ഈടാക്കുക.
മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഈ ഇളവ്. എന്നാല്‍ 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തും.
രാജ്യത്തെ പാര്‍പ്പിട നിര്‍മാണ സ്ഥലം വില്‍പ്പനയില്‍ ഈ വര്‍ഷം 20 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച് റിപ്പോര്‍ട്ട്. പാര്‍പ്പിട നിര്‍മാണ മേഖല സുസ്ഥിര പാതയിലെന്നായിരുന്നു ഫിച്ചിന്റെ നേരത്തെയുള്ള വിലയിരുത്തല്‍.
ഇന്‍ഷുറന്‍സില്ലാതെ നിരത്തോലുടുന്ന വാഹനങ്ങളില്‍ അധികവും മോട്ടോര്‍സൈക്കിളുകളും സ്കൂട്ടറുകളുമാണെന്നും ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി.
സുഖസമൃദ്ധമായ വാർധക്യജീവിതത്തോടൊപ്പം സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന ഇവിടെ ആരോഗ്യപരിപാലനത്തിനും മറ്റും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജോഗിംഗ് ട്രാക്കും പ്രത്യേക പാർക്കിങ്ങും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാനുള്ള സൗകര്യവുമെല്ലാം ദ് പാരഡൈസിന്റെ പ്രത്യേകതയാണ്. വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം കൂടിയാകും ഇവിടത്തെ വാസം.
ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച് മൊബൈല്‍ ആപ്പ് ഇല്ലാത്തവര്‍ക്ക് പോലും പണം അയയ്ക്കാന്‍ കഴിയുന്ന തരത്തിലേക്കാണ് ആപ്പിന്റെ പുതിയ പതിപ്പ് സജ്ജീകരിക്കപ്പെടാനൊരുങ്ങുന്നതെന്ന് യൂനീക് ഐഡറ്റിഫിക്കേഷന്‍ അതോറിട്ടി അറിയിച്ചു.
2200 കോടി ഡോളര്‍ (ഏകദേശം ഒന്നര ലക്ഷം കോടി രൂപ) വില വരുന്ന 205 ബോയിങ് വിമാനങ്ങള്‍ക്കാണ് സ്പൈസ് ജെറ്റ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 55 വിമാനത്തിനുള്ള ഓര്‍ഡര്‍ നേരത്തേ നല്‍കിയിട്ടുണ്ട്.
നോട്ട് അസാധുവാക്കിയതിനുശേഷം സഹകരണ ബാങ്കുകള്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്നു തെളിയിക്കുന്ന ഒരു രേഖയും ആര്‍ബിഐയുടെ പക്കലില്ലെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.