സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളായി അംഗീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പതിനഞ്ചിന് ഇടുക്കി ജില്ലയിൽ ഹർത്താൻ നടത്താൻ യുഡിഎഫ് തീരുമാനം.
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ കടലിലൊഴുക്കാന്‍ പാടില്ല, പദ്ധതി പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം, നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരേ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. മാണിക്കെതിരേയുള്ള ബാര്‍കോഴക്കേസ് അട്ടിമറിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്. സുകേശന് കോടതിയില്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
എല്‍ഡിഎഫിലേക്ക് മാത്രമല്ല ഒരു മുന്നണിയിലേക്കും ഇല്ലെന്ന് കേരള കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ്. ഒറ്റയ്ക്ക് നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സീറ്റ് കച്ചവടം നടത്തിയ സിപിഐ കേരള കോണ്‍ഗ്രസിന് സാരോപദേശം നല്‍കേണ്ടെന്നും മാണി വ്യക്തമാക്കി.
കണ്ണൂർ: ശ്രീകൃഷ്ണജയന്തിദിനം സിപിഎമ്മും ആര്‍എസ്എസും ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സിപിഎമ്മിന്റെ ‘നമ്മളൊന്ന്’ ഘോഷയാത്രയും ഒരേ സമയം നിരത്തിലിറങ്ങുന്നതോടെ സംഘര്‍ഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലുടനീളം പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. ചട്ടമ്പിസ്വാമിദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ചുദിവസത്തെ വര്‍ഗീയ വിരുദ്ധക്യാംപെയിനിന്റെ ഭാഗമായാണ് നമ്മളൊന്ന് എന്ന പേരില്‍ സിപിഎം ഇന്ന് ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 206 കേന്ദ്രങ്ങളില്‍ ഘോഷയാത്ര നടക്കും. അത്രയും തന്നെ […]
തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കുന്നു. കൂടാതെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംസ്ഥാന സർക്കാർ നല്‍കിവരുന്ന സുരക്ഷയും പിൻവലിക്കും. മന്ത്രിമാരുടെ യാത്രയ്ക്ക് എസ്കോര്‍ട്ടും പൈലറ്റ് വാഹനവും ഇനി ഉണ്ടാകില്ല. ഇതോടൊപ്പം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയും ഒഴിവാക്കും.
ന്യൂഡല്‍ഹി: ഡി.ജി.പി ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ എൽ.ഡി.എഫ് സര്‍ക്കാര്‍ നടപടി ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഒരു പദവിയിൽ രണ്ട് വര്‍ഷമെങ്കിലും തുടരുന്നതിന് അനുവദിക്കണമെന്നാണ് ചട്ടമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പദവിയിൽ നിന്ന് സംസ്ഥാന സർക്കാർ മാറ്റിയത് എന്ന് കേന്ദ്രം അറിയിച്ചു. […]