കേന്ദ്ര ഗവണ്മെന്റ് കമ്മ്യൂണിറ്റി വെൽഫേർ ആൻഡ് ഇമിഗ്രേഷൻ ഫണ്ടുപയോഗിച്ചു ഇവാക്കുവേഷൻ നടപടികൾ നടത്തണമെന്നാണ് ലോക കേരള സഭ അംഗം ജേക്കബ് ചണ്ണപ്പെട്ട
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനുള്ള വിദേശികളുടെ റജിസ്ട്രേഷന് അന്തിമഘട്ടത്തിലേക്ക്. ഏപ്രില്‍ 1ന് ആരംഭിച്ച റജിസ്ട്രേഷന് 30ന് അവസാനിക്കും. നിശ്ചിത ദിവസങ്ങളില്‍ നിശ്ചിത രാജ്യക്കാര്‍ക്കായിരുന്നു അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. അതേസമയം ഇന്നലെ മുതല്‍ ഇനിയുള്ള ദിവസങ്ങളില്‍ രാജ്യപരിഗണന കൂടാതെ ആര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാം.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ഫ്യൂ സമയമാറ്റം ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളുമായി കുവൈത്ത്. ഏപ്രില്‍ 26 വരെ അനുവദിച്ച പൊതു അവധി റമദാന് കഴിയുന്നത് വരെ തുടരും. മെയ് 28 വരെയാണ് അവധി നീട്ടിയത്. വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞു മെയ് 31 മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.
യാത്രാരേഖയായി പാസ്പോര്‍ട്ട് കൈവശമുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. അവരെ കുവൈത്ത് അധികൃതര്‍ സജ്ജീകരിച്ച താത്കാലിക അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് വരെ അവര്‍ അഭയകേന്ദ്രങ്ങളില്‍ തുടരും. യാത്രാരേഖകളൊന്നും ഇല്ലാത്തവര്‍ക്ക് എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്.
താമസനിയമലംഘകരായ വിദേശികള്‍ക്ക് ഏപ്രില്‍ മുപ്പത് വരെ പൊതുമാപ്പ് അനുവദിച്ചിരിക്കുകയാണ് കുവൈത്ത്. പിഴ ഒഴിവാക്കിയതിന് പുറമെ തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റും കുവൈത്ത് നല്‍കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ നല്കിയ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്നവര്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പൊതുമാപ്പ് കാലം കഴിഞ്ഞാല്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ശക്തമായ പരിശോധനകാമ്പയിന് ഉണ്ടാകും.
ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുന്നത് 20 വരെ തുടരും. യാത്രാരേഖയായി പാസ്പോര്‍ട്ട് കൈവശമുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. യാത്രാരേഖകള്‍ ഒന്നും കൈവശം ഇല്ലാത്തവരുടെ വിരലടയാള പരിശോധനയും നടത്തുന്നുണ്ട്. എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചവര്‍ എംബസി നിര്‍ദേശിക്കുന്നത് അനുസരിച്ചാണ് അപേക്ഷാ കേന്ദ്രങ്ങളില്‍ എത്തേണ്ടത്.
വിസ കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് കാലാവധി നീട്ടി നല്‍കുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് എക്സ്റ്റെന്ഷന് അനുവദിച്ചത്. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കും ആനുകൂല്യം ലഭിക്കും. പ്രത്യേക അപേക്ഷ നല്‍കാതെ സ്വാഭാവികമായി തന്നെ വിസ കാലാവധി മെയ് 31 വരെ ആക്കും.
വിദേശികളുടെ ചികിത്സക്കായി കുവൈത്തില്‍ താല്‍ക്കാലിക ആശുപത്രികള്‍ ഒരുങ്ങുന്നു. കുവൈത്തിലെ കോവിഡ് ഹോട്ട്സ്പോട്ടുകളായ ജലീബ് അല്‍ ശുയൂഖിലും മെഹ്ബൂലയിലും ഫീല്‍ഡ് ആശുപത്രികള്‍ സജ്ജീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കുവൈത്ത് നാഷണല്‍ ഗാര്‍ഡ് ആണ് ആശുപത്രികള്‍ ഒരുക്കുന്നത്.
കുവൈത്തിലെ കോവിഡ് കേസുകളുടെ എണ്ണം 1234 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി വര്‍ദ്ധിച്ചു. പുതിയ രോഗികളില്‍ 42 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 71 പേര് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.
ഡോക്ടര്‍മാരും ആരോഗ്യവിദഗ്ദരും ഉള്‍പ്പെടെ പതിനഞ്ചുപേര്‍ അടങ്ങുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം കുവൈത്തിലെത്തി. രണ്ടാഴ്ച കുവൈത്തില്‍ തങ്ങുന്ന സംഘം കോവിഡ് പ്രതിരോധപ്രവര്‍ത്തങ്ങളില്‍ പങ്കുചേരും. വ്യാമസേനയുടെ പ്രത്യേക വിമാനത്തില്‍ ശനിയാഴ്ചയാണ് റാപിഡ് റെസ്പോണ്‍സ് ടീം കുവൈത്തിലെത്തിയത്.