Currency

ഇന്ത്യക്കാരുടെ വധശിക്ഷ; കേന്ദ്ര സര്‍ക്കാര്‍ ഖത്തറിന് ദയാഹര്‍ജി നല്‍കും

സ്വന്തം ലേഖകന്‍Wednesday, January 11, 2017 12:13 pm

കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്റര്‍ പേജില്‍കൂടിയാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട്ടുകാരായ അളഗപ്പ സുബ്രഹ്മണ്യന്‍, ചെല്ലദുരൈ പെരുമാള്‍ എന്നിവര്‍ക്കാണ് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചിരുന്നത്. പ്രതികളുടെ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

ദോഹ: സ്വദേശി വൃദ്ധ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിന് ദയാഹര്‍ജി നല്‍കും. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്റര്‍ പേജില്‍കൂടിയാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട്ടുകാരായ അളഗപ്പ സുബ്രഹ്മണ്യന്‍, ചെല്ലദുരൈ പെരുമാള്‍ എന്നിവര്‍ക്കാണ് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചിരുന്നത്. പ്രതികളുടെ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

ഇതുസംബന്ധിച്ച സംഭവം സുഷമാ സ്വരാജിനെ ട്വിറ്റര്‍ പേജിലൂടെ ഒരു വ്യക്തി അടുത്തിടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഇക്കാര്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ അംബസഡറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കിയിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തിയശേഷമാണ് കേന്ദ്രം പുതിയ നടപടിക്ക് ഒരുങ്ങുന്നത്. പ്രതികളുടെ കുടുംബത്തോടൊപ്പം ചേര്‍ന്ന് ദയാ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സുഷമാ സ്വരാജ് അറിയിച്ചത്.

ഇന്ത്യക്കാര്‍ക്കെതിരെ വന്ന കോടതി വിധി കാഠിന്യമേറിയതാണെന്ന് അടുത്തിടെ വിദേശകാര്യ മന്ത്രാലയം വാരാന്ത്യ പ്രസ് ബ്രീഫിംഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി വിലയിരുത്തുന്നുണ്ടെന്നും പ്രാദേശിക നിയമസ്ഥാപനവുമായി ചേര്‍ന്ന് വേണ്ട രീതിയില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിക്കുകയും ചെയ്തിരുന്നു.

2012ലാണ് സലത്ത ജദീദില്‍ ഖത്തരി വൃദ്ധ കൊല ചെയ്യപ്പെട്ടത്. വീട്ടില്‍ മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. വൃദ്ധ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. വീട്ടുജോലിക്കാരി മാത്രമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. തൊട്ടടുത്ത് ജോലിചെയ്തിരുന്ന പ്രതികളെ റമദാന്‍ സമയത്ത് ഇവര്‍ വീട്ടില്‍ വിളിച്ച് ഭക്ഷണം നല്‍കിയിരുന്നു. അവസരം മുതലെടുത്ത് വീടിന്റെ സാഹചര്യങ്ങള്‍ മനസിലാക്കിയാണ് കൃത്യം നടത്തിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂന്നാംപ്രതിയായ ശിവകുമാര്‍ അരസനും കേസില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി അത് ജീവപര്യന്തമായും സുപ്രിംകോടതി 15 വര്‍ഷമായും അത് ചുരുക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x