റിയാദ്: സൗദിയില്‍ ബിനാമി ബിസിനസിന് വിലങ്ങിടാന്‍ വന്‍ തുക പിഴയേര്‍പ്പെടുത്തുന്നു. നിര്‍ദേശം നടപ്പിലായാല്‍ പ്രതികള്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവുമാണ് ശിക്ഷ. ബിനാമി വിരുദ്ധ നിയമം ഫലപ്രദമാക്കുന്നതിനുള്ള ഭേദഗതികളാണ് ശൂറാ കൗണ്‍സില്‍ പഠിക്കുന്നത്. നിയമം ഫലപ്രദമായി നടപ്പാക്കന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
നിയമലംഘകര്‍ക്ക് ശിക്ഷയും പിഴയും ഉടന്‍ പ്രഖ്യാപിക്കുന്നതിന് അധികാരമുള്ള പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാനാണ് നിര്‍ദേശം. ബിനാമി ബിസിനസും ചില മേഖലകളിലെ വിദേശി ആധിപത്യവുമാണ് സ്വദേശി തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തിയാണ് നടപടി.
പുതിയ കമ്മിറ്റിക്ക് മുന്നിലെത്തുന്ന നിയമ ലംഘകര്‍ക്ക് തടവുശിക്ഷ നല്‍കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് തോന്നിയാല്‍ അത്തരം കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറണമെന്നും നിര്‍ദേശത്തിലുണ്ട്. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും ഒത്താശ ചെയ്യുന്ന സൗദികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടു കടത്തുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.