മസ്‌കത്ത്: ഭക്ഷ്യസുരക്ഷ കര്‍ശനമാക്കിയതായി റീജനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്‌സസ് മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് നിയമ ലംഘനങ്ങള്‍ക്ക് ആയിരം റിയാല്‍ വരെ പിഴ ചുമത്തും. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ തയാറാക്കുന്ന ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കാണ് 100 റിയാല്‍ മുതല്‍ ആയിരം റിയാല്‍ വരെ പിഴചുമത്തുകയെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. തലേ ദിവസം പാകം ചെയ്ത ഭക്ഷണങ്ങള്‍ വില്‍പന നടത്തുന്നവരില്‍ നിന്നും ഈ തുക ഈടാക്കാന്‍ 2019/118 ാം നമ്പര്‍ മന്ത്രിതല ഉത്തരവ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് നിയമഭേദഗതിയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ ആരംഭിച്ചിട്ടുണ്ട്.
സെന്ററിന്റെ പ്രവര്‍ത്തനം സംബന്ധിച്ച അവബോധം ജനങ്ങളിലേക്ക് പകര്‍ന്നുനല്‍കുന്നതിനായി ബോധവത്കരണ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. ഈമാസം മുഴുവന്‍ കാമ്പയിന്‍ തുടരും. വിവിധ നഗരസഭ പരിധികളിലെ ഭക്ഷണശാലകളില്‍ കഴിഞ്ഞദിവസങ്ങളിലായി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കുകയും നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചില സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.