അബൂദബി: അബൂദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് അതിവേഗത്തില്‍ ലഭ്യമാകുന്ന സൗജന്യ കോവിഡ് പരിശോധന സൗകര്യം ഏര്‍പ്പെടുത്തി. 90 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. പ്രതിദിനം 20,000 യാത്രക്കാരുടെ കോവിഡ് പരിശോധന നടത്താന്‍ ഇവിടെ സൗകര്യമുണ്ട്. വിമാന യാത്രാ നടപടിക്രമങ്ങളും ക്വാറന്റീന്‍ നടപടികളും ഇനി കൂടുതല്‍ സുഗമമാക്കും. പ്യുവര്‍ ഹെല്‍ത്ത്, തമൂഹ് ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സഹകരണത്തോടെയാണ് സൗകര്യം.
ഏറ്റവും വേഗത്തില്‍ പി.സി.ആര്‍ പരിശോധന ഫലം ലഭ്യമാക്കുന്ന സംവിധാനമാണിതെന്നും അബൂദബി സര്‍ക്കാര്‍ ഓഫീസ് അറിയിച്ചു.വിദേശ രാജ്യങ്ങളില്‍ നിന്ന് അബൂദബിയിലെത്തുന്ന യാത്രക്കാര്‍ 96 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്.
വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും പരിശോധന നിര്‍ബന്ധമാണ്. ഇതിനാണ് അതിവേഗ സംവിധാനം ഒരുക്കിയിരിക്കുന്നത്. ടെര്‍മിനല്‍ 1, 3 വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും കോവിഡ് പി.സി.ആര്‍ പരിശോധിക്കും. 4,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. 190 ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ട്. ഫലങ്ങള്‍ മൊബൈല്‍ നമ്പരില്‍ മെസേജ് വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ പങ്കുവെക്കും. എമിറേറ്റ്സ് ഐ.ഡി കാര്‍ഡുള്ളവര്‍ക്ക് അല്‍ഹൊസൈന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും കോവിഡ് ഫലം ലഭ്യമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.