ദോഹ: ഖത്തറില്‍ ഇന്നു മുതല്‍ ഹോട്ടല്‍ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ ഇളവുകളില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഇന്നു മുതല്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം. ഇന്ത്യയില്‍ നിന്നെത്തുന്നവരും ഇനി ഹോട്ടല്‍ ക്വാറന്റീനില്‍ തന്നെ കഴിയണം.
ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും ദോഹയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റീന്‍ ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ ഇല്ല. ഖത്തറില്‍ നിന്നും വിദേശയാത്രക്ക് പോയിരിക്കുന്ന, ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവു ലഭിച്ചിരുന്നവര്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. അതേസമയം ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുളള വ്യവസ്ഥകളില്‍ മാറ്റമില്ല. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കിലും 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ തുടങ്ങി 19 വിഭാഗങ്ങള്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിച്ചിരുന്നു. ഈ ഇളവുകളാണ് റദ്ദാക്കിയത്.
കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റിലുള്ളത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍ നിലവില്‍ 18 രാജ്യങ്ങളാണുളളത്. ഇന്ത്യ ഇതുവരെ ഈ പട്ടികയില്‍ ഇടം നേടിയിട്ടില്ല. അതേസമയം പുതിയ വ്യവസ്ഥ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്കു പോയവരുടെ എന്‍ട്രി പെര്‍മിറ്റില്‍ ഹോം ക്വാറന്റീന്‍ ലഭിച്ചവരെല്ലാം മടങ്ങിയെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റീനില്‍ തന്നെ കഴിയണം. കുടുംബങ്ങള്‍ സ്വന്തം ചെലവില്‍ 7 ദിവസവും കമ്പനി ജീവനക്കാര്‍ തൊഴിലുടമയുടെ ചെലവില്‍ 14 ദിവസവുമാണ് ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയേണ്ടത്. ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് ഡിവിഷനായ ഡിസ്‌കവര്‍ ഖത്തര്‍ മുഖേന മാത്രമേ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് പാടുള്ളു. രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റും നിര്‍ബന്ധമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.