സലാല: സലാലയില്‍ ഹോട്ടല്‍ജീവനക്കാരിയായ മലയാളി യുവതി മോഷണശ്രമം ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ സിന്ധു(32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആദമില്‍വെച്ച് പ്രതിയെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടി. സിന്ധു അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മോഷ്ടാവില്‍നിന്ന് കണ്ടെടുത്തു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് സിന്ധു കൊല്ലപ്പെട്ടതെന്നാണ് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
അനധികൃതമായി രാജ്യത്തെത്തിയ ആളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. സിന്ധുവിന്റെ മൃതദേഹം സലാല ഖാബൂസ് ആളുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. നാലുവര്‍ഷമായി സലാല ഹില്‍ടണ്‍ ഹോട്ടലിലെ ക്ലീനിങ് വിഭാഗത്തില്‍ ജോലിചെയ്തുവരികയായിരുന്നു സിന്ധു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.