മസ്‌കത്ത്: ഒമാനില്‍ മസ്ജിദുകള്‍ തുറക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. കര്‍ശനമായ സുരക്ഷാ മാര്‍ഗ മാനദണ്ഡങ്ങളോടെ നവംബര്‍ 15ാം തീയതി മുതല്‍ തുറക്കാനാണ് അനുമതി. നാനൂറും അതിലധികം പേരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മസ്ജിദുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ തുറക്കുക. അഞ്ചു നേരത്തേ നമസ്‌കാരത്തിന് മാത്രമാണ് അനുമതിയുള്ളത്. ജുമുഅ പ്രാര്‍ഥനക്ക് അനുവാദം നല്‍കിയിട്ടില്ല. ഓരോ നമസ്‌കാരത്തിനുമായി പരമാവധി 25 മിനിറ്റ് മാത്രമാണ് തുറക്കാന്‍ പാടുള്ളൂ. സ്വന്തമോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പള്ളികളില്‍ പോകരുത്.
പള്ളിക്കുള്ളില്‍ മുഖാവരണം ധരിക്കേണ്ടത് നിര്‍ബന്ധമായ കാര്യമാണ്. പ്രവേശിക്കുേമ്പാഴും പുറത്തിറങ്ങുേമ്പാഴും കൈകള്‍ സാനിറ്റൈസ് ചെയ്യാന്‍ ശ്രദ്ധിക്കണം. നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണം തുടങ്ങിയ മാനദണ്ഡങ്ങളോടെയാണ് അനുമതി.
ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മസ്ജിദുകള്‍ തുറക്കാന്‍ ഒരുങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് പകുതിയോടെയാണ് ആരാധനാലയങ്ങള്‍ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.