മസ്കറ്റ് ബങ്കിന്റെ എ.ടി.എം, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നാട്ടിലേക്ക് അയയ്ക്കാവുന്ന പരമാവധി പരിധി ആയിരം റിയാലാക്കി കഴിഞ്ഞ ആഗസ്ത് 15-നാണ് നിജപ്പെടുത്തിയിരുന്നത്. ഇതാണിപ്പോൾ നീക്കം ചെയ്യുന്നത്.
മസ്കറ്റ്: ഒമാനിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുന്നതിന് മസ്കറ്റ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കം ചെയ്യുന്നു. മസ്കറ്റ് ബങ്കിന്റെ എ.ടി.എം, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നാട്ടിലേക്ക് അയയ്ക്കാവുന്ന പരമാവധി പരിധി ആയിരം റിയാലാക്കി കഴിഞ്ഞ ആഗസ്ത് 15-നാണ് നിജപ്പെടുത്തിയിരുന്നത്. ഇതാണിപ്പോൾ നീക്കം ചെയ്യുന്നത്.
മുമ്പ് പതിനായിരം റിയാല്‍ ആയിരുന്നു പരിധി. ആയിരം റിയാൽ പരിധിവെച്ചത് മൂലം പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കുന്നതിനു ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. നാഷനല്‍ ബാങ്ക് ഓഫ് ഒമാന്‍, ബാങ്ക് ദോഫാര്‍, ബാങ്ക് മസ്‌കത്ത് എന്നിവയ്ക്ക് വിനിമയ സ്ഥാപനങ്ങളില്‍ പി.ഒ.എസ്. മെഷീനുകള്‍ ഉണ്ടെങ്കിലും വിനിമയസ്ഥാപനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ബാങ്ക് മസ്‌കറ്റിന്റെ മെഷീനായതിനാലാണ് പ്രവാസികളെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചത്.,
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.