മസ്‌കത്ത്: ഒമാനിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനം വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി. മാര്‍ച്ച് 21 മുതല്‍ 70 ശതമാനം ജീവനക്കാര്‍ മാത്രം ഓഫിസുകളില്‍ എത്തിയാല്‍ മതിയെന്ന സുപ്രീം കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്നാണിത്. എന്നാല്‍ ഓഫിസ് സേവനങ്ങളില്‍ മുടക്കമുണ്ടാകില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.
ഓഫിസില്‍ എത്തുന്ന ജീവനക്കാര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് കേസുകള്‍ ഉയര്‍ന്ന ഘട്ടത്തില്‍ നേരത്തെയും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.