പ്രാദേശികവും ഇറക്കുമതി ചെയ്യപ്പെടുന്നവയുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിക്രമങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാന്‍ ഖത്തറിലെ പൊതു ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ദോഹ: ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഖത്തര്‍ പൊതു ആരോഗ്യ മന്ത്രാലയം. പ്രാദേശികവും ഇറക്കുമതി ചെയ്യപ്പെടുന്നവയുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിക്രമങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാന്‍ ഖത്തറിലെ പൊതു ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
വിദേശത്തുനിന്നെത്തുന്ന ഭക്ഷ്യ വസ്തുക്കളില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലും ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കുറും പരിശോധനയ്ക്കായി 80ല്‍ പരം തൊഴിലാളികളെ നിയോഗിക്കാനാണ് തീരുമാനം. അബു സമ്‌റ, ദോഹ, റുവൈസ് തുറമുഖങ്ങളിലും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇവര്‍ പരിശോധനകള്‍ നടത്തും.
2016ല്‍ ഉപയോഗശൂന്യമായ മൂന്ന് മില്ല്യണ്‍ കിലോഗ്രാം ഭക്ഷ്യവിഭവങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയില്‍ പുതിയ സൗകര്യങ്ങള്‍ വരുന്നതോടെ പരിശോധനകള്‍ കൂടുതല്‍ എളുപ്പമാവും. പ്രതിവര്‍ഷം 22,000ത്തിലധികം സാമ്പിളുകളാണ് ലബോറട്ടറിയില്‍ പരിശോധനക്കത്തെുന്നത്. അന്താരാഷ്ട്ര അക്രഡിറ്റേഷനോടുകൂടി ആഗോള, ഗള്‍ഫ് മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ട ലബോറട്ടറിയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.