ഷിക്കാഗോ: ഷിക്കാഗോ സിറ്റിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി സിറ്റി മേയര്‍ ലോറി ലൈറ്റ് ഫുട്ട്. നവംബര്‍ 16 തിങ്കളാഴ്ച മുതല്‍ സിറ്റിയില്‍ സ്റ്റേ അറ്റ് ഹോം നിലവില്‍ വരുമെന്ന് മേയര്‍ അറിയിച്ചു. 30 ദിവസത്തേക്കാണ് ഉത്തരവ് നിലനില്‍ക്കുക.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായതായും അടുത്ത ഏഴു ദിവസം വളരെ നിര്‍ണായകമാണെന്നും സിറ്റി ഹെല്‍ത്ത് കമ്മീഷ്ണര്‍ അറിയിച്ചു. സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവില്‍ വരുന്നതോടെ ഫേയ്‌സ് മാസ്‌ക്കും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും കര്‍ശനമായി പാലിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.
നിയമം ലംഘിച്ചു, സ്വകാര്യ വീടുകളില്‍ പോലും കൂട്ടം കൂടുകയോ, സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാതിരിക്കുകയോ ചെയ്താല്‍ ഫൈന്‍ ഇടാനും സിറ്റി ഉത്തരവില്‍ വകുപ്പുകളുണ്ട്. പുറത്തും അകത്തും പത്തില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരരുതെന്ന് അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.