
റിയാദ്: വൈദ്യുതി ബില്‍ കൂടാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി സൗദി വൈദ്യുതി കമ്പനി രംഗത്തെത്തി. റമദാനും ചൂടും ഒന്നിച്ചെത്തിയതോടെയുണ്ടായ ഉപഭോഗമാണ് ബില്‍ കൂട്ടിയത്. ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി കമ്പനി രംഗത്തെത്തിയത്. വീടുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എസി പ്രവര്‍ത്തിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.
എസിയുടെ ഉള്‍ഭാഗം ക്ലീന്‍ ചെയ്യണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. തെര്‍മോസ്റ്റാറ്റ് ഇതിനൊപ്പം സ്ഥാപിക്കണം. ചൂടുകാലത്ത് റൂമിനകത്തേക്ക് കാറ്റും പൊടിയും കടക്കാതിരിക്കാന്‍ പാകത്തില്‍ വിടവുകള്‍ അടക്കണം. അല്ലാത്ത പക്ഷം എസി കൂടുതലായി പ്രവര്‍ത്തിക്കും.
വെള്ളം ചൂടാക്കാനുള്ള ഹീറ്ററുകളുടെ പ്രവര്‍ത്തനം കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ട്യൂബുകളും ലൈറ്റുകളും എല്‍ഇഡിയിലേക്ക് മാറ്റുവാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ ഭരണ നേതൃത്വം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമിത ഊര്‍ജ്ജ ഉപഭോഗം കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍. ചൂട് തുടരുന്ന സാഹചര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രവാസികളും നല്ലൊരു തുക ഈയിനത്തില്‍ നല്‍കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.