
റിയാദ്: സൗദിയിലെ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്കാരവും ആശ്രിത ലെവിയും പ്രവാസികളുടെയും കുടുംബങ്ങളുടെ കൊഴിഞ്ഞു പോക്കിന് കാരണമായതായി സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. അഹമ്മദ് ജാവേദ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്കൂളുകളെയും ഇത് ബാധിച്ചതായി അംബാസിഡര്‍ പറഞ്ഞു.
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ എത്തിയതായിരുന്നു അംബാസിഡര്‍. ആളുകളുടെ കൊഴിഞ്ഞു പോക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം രാജ്യത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പല സ്വകാര്യ ഇന്ത്യന്‍ സ്കൂളുകളും അടച്ചു പൂട്ടേണ്ടി വന്നു. ഇത് ഒരു പരിധിവരെ ഇന്ത്യന്‍ എംബസി സ്കൂളുകളില്‍ വന്ന വിദ്യാര്‍ത്ഥികളുടെ ഒഴിവുകള്‍ നികത്തുന്നതിന് സഹായകമായതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.