
കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്കുള്ള മാറ്റം വിലക്കാന്‍ മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ജനസംഖ്യാ ക്രമീകരണം ലക്ഷ്യമിട്ടാണ് നടപടി. മാന്‍ പവര്‍ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിദേശികള്‍ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ നീക്കം. അവിദഗ്ധ തൊഴിലാളികള്‍ വ്യാപിക്കുന്നത് തടയലും ജനസംഖ്യാ ക്രമീകരണവുമാണ് ലക്ഷ്യം. കുടുംബ വിസയില്‍നിന്ന് സ്വകാര്യമേഖലയിലെ തൊഴില്‍വിസയിലേക്ക് മാറ്റം വാങ്ങി വിദേശികള്‍ ഹോം ഡെലിവറി സര്‍വിസ് ഉള്‍പ്പെടെ ലൈസന്‍സില്ലാതെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആക്ഷേപമുണ്ട്.
ജനസംഖ്യ സന്തുലനം സാധ്യമാക്കുന്നതിനായി സ്വകാര്യ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദേശികളുടെ വിസമാറ്റവുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്തരവുകള്‍ അടുത്ത് തന്നെ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കുവൈത്തില്‍ പുതുതായി എത്തുന്നവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് വിസ മാറ്റം വിലക്കുന്ന കാര്യം ആലോചനയിലാണെന്നു മാന്‍പവര്‍ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.