സുരക്ഷാ പാളിച്ചയെ തുടർന്ന് രാജ്യവ്യാപകമായി 32 ലക്ഷം എടിഎം കാര്‍ഡുകള്‍ വിവിധ ബാങ്കുകൾ ബ്ലോക്ക് ചെയ്തു. കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി.
ന്യൂഡൽഹി: പ്രവാസി വോട്ട് സംബന്ധിച്ച വിഷയത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രവാസി ഇന്ത്യക്കാർക്കിടയിൽ സർവ്വേ നടത്തുന്നു. പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തെ സംബന്ധിച്ച് വിവരശേഖരണം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ‘അന്താരാഷ്ട്ര തിരഞ്ഞെടുപ്പു വിദ്യാഭ്യാസ സമ്മേളനം’ ആരംഭിച്ചിട്ടുമുണ്ട്. ഇതോടൊപ്പം വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വോട്ടവകാശത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി വിവിധ പദ്ധതികൾ സംഘടിപ്പിക്കുമെന്ന് ഉപതിരഞ്ഞെടുപ്പു കമ്മിഷണര്‍ ഉമേഷ് സിൻഹ അറിയിച്ചു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ വോട്ടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കും മുഖ്യചര്‍ച്ച.
നവംബര്‍ 10 മുതല്‍ 12 വരെയാണ് കോൺഫറൻസ്. ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപമുള്ള നിഗോംബോയിലെ ജെറ്റ്വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലിലാണ് കോൺഫറൻസ്
‘പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ്’ (പ്രജ) എന്ന പേരിൽ ഇറോം ഷർമിള പുതിയ പാർട്ടി പ്രഖ്യാപിച്ചു. തൗബാൽ, ഖുരൈ എന്നീ രണ്ടു മണ്ഡലങ്ങളിൽ ഇറോം ഷർമിള മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രകൃതിരമണീയത ആവോളം കണ്ടാസ്വദിക്കാൻ അവസരം ഒരുക്കിക്കൊണ്ട് കശ്മീര്‍ താഴ്വരയിലെ ട്രെയിനിലാണ് ആദ്യഘട്ടത്തിൽ ഗ്ലാസ് കോച്ച് ഉള്‍പ്പെടുത്തുന്നത്.
മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാർക്ക് തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തുന്നു. ജഡ്ജിമാർക്ക് ഇത്തരത്തിൽ നമ്പർ നൽകി ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഗാർഹിക പീഡനക്കേസുകളിൽ പ്രായപൂര്‍ത്തിയായ പുരുഷന് എന്ന വാക്ക് ഒഴിവാക്കി ഗാര്‍ഹികപീഡനനിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതായി സുപ്രീം കോടതി. ഗാര്‍ഹികപീഡന നിയമപ്രകാരം ഇനി ലിംഗ പ്രായഭേദമന്യേ ആരെയും വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
അഞ്ച് ദിവസം നീണ്ട ഓൺലൈൻ ഷോപ്പിംഗ് മാമാങ്കം കഴിഞ്ഞപ്പോൾ ആമസോണിനെ പിന്തള്ളി ഫ്ലിപ്കാർട്ട് ഒന്നാം സ്ഥാനത്ത്.
കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം നൽകുന്നു. നിയമ കമ്മീഷനാണ് ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
സർക്കാർ ഫണ്ടോ, സർക്കാർ സംവിധാനങ്ങളോ പൊതുസ്ഥലമോ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രചരണങ്ങളോ പരസ്യങ്ങളോ പാര്‍ട്ടിക്കോ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി അതാത് പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കമ്മിഷന് കത്തെഴുതിയിട്ടുമുണ്ട്.