ഈ സാഹചര്യത്തില്‍ യുഎഇ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതുപോലെ തന്നെ സന്ദര്‍ശക വിസയില്‍ ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അംബാസഡര്‍ പറഞ്ഞു. സന്ദര്‍ശക വിസയിലുള്ളവരെ നിലവില്‍ വിമാനക്കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 37 വിമാനങ്ങള്‍. ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളിലെ സര്‍വ്വീസുകളുടെ പട്ടികയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
ജൂലൈ 16 വ്യാഴാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന ജിദ്ദ- കണ്ണൂര്‍ വിമാനം ജൂലൈ 20 തിങ്കളാഴ്ചയിലേക്ക് മാറ്റി. അന്ന് പുലര്‍ച്ചെ നാലിനാണ് സര്‍വ്വീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 17 വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ജിദ്ദ- തിരുവനന്തപുരം വിമാനം ജൂലൈ 21 ചൊവ്വാഴ്ച രാത്രി 8.30 തിനാവും പുറപ്പെടുക.
എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയും ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം. ജൂലൈ 3 മുതല്‍ 14 വരെയുള്ള വിമാനങ്ങളിലാണ് ഈ സൗകര്യം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
2020 മാർച്ച് ഒന്നിന് മുൻപ് വീസാ കാലാവധി കഴിഞ്ഞ് യുഎഇയിൽ താമസിക്കുന്നവർ ഉടൻ രാജ്യം വിടണമെന്ന് കർശന നിർദേശം. ഓഗസ്റ്റ് 18 നു ശേഷവും ഇത്തരം വിദേശികൾ യുഎഇ യിൽ തങ്ങിയാൽ കർശന നടപടികളിലേക്ക് നീങ്ങുമെന്നാണ് അറിയിപ്പ്
27 ആഴ്ചയോ അതിൽ കൂടുതലോ ആയ ഗർഭിണികൾ 72 മണിക്കൂർ വരെ സാധുതയുള്ള ഫിറ്റ് ടു ഫ്ളൈ സർട്ടിഫിക്കറ്റ് കരുതണം. എല്ലാ യാത്രക്കാരും 4 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിയിരിക്കണം.
വീടിന് പുറത്ത് ഇറങ്ങുന്നവർ ഫെയ്സ് മാസ്ക് ധരിക്കണമെന്ന് ഞായറാഴ്ച മുതൽ നിയമം നടപ്പിലാക്കും. നിയമം ലംഘിച്ചാല്‍ 2 ലക്ഷം റിയാൽ വരെ പിഴയും മൂന്ന് വർഷം വരെ തടവുമാണ് ശിക്ഷ.
പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നതിനു മുൻപ് കോവിഡ് പരിശോധന നിർബന്ധമാണെന്ന് കേന്ദ്രമന്ത്രി പ്രവാസികാര്യ സഹമന്ത്രി വി മുരളീധരൻ. തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നവർ കോവിഡ് പരിശോധന നടത്തി സെർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടിവരുമെന്ന് വി മുരളീധരൻ പറഞ്ഞു.
പ്രവാസികൾക്കും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവർക്കും ഇന്ത്യയിൽ തിരിച്ചെത്താനുള്ള വഴികള്‍ തുറക്കുന്നു. പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നത് മെയ് ഏഴ് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി നാവികസേനയുടെ കപ്പലുകളുകളും സൈനീക വിമാനങ്ങളും വാണിജ്യ വിമാനങ്ങളുമാണ് ഉപയോഗിക്കുക. എന്നാൽ യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരും. യു എ യിൽ നിന്നാകും ആദ്യ സംഘം, കേരളത്തിലേക്കായിരിക്കും ആദ്യ സംഘം എത്തുകയെന്നതാണ് സൂചന . ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഴിയുന്നവർ, സന്ദർശക വിസയിലെത്തിയവർ എന്നിവർക്കാണ് മുൻഗണന. തിരികെയെത്തുന്ന പ്രവാസികളെല്ലാം നിർബന്ധമായും ക്വാറൻറൈനിൽ […]
https://www.absher.sa/portal/landing.html എന്ന പോര്‍ട്ടലില്‍ വ്യക്തികള്‍ക്കുള്ള ലിങ്ക് തുറക്കുമ്പോള്‍ ആദ്യ പേജില്‍ തന്നെ ‘ഔദ’ എന്ന ഐക്കണ്‍ കാണാനാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓപ്പണാകുന്ന പേജിലെ New Travel Request എന്ന ബോക്സില്‍ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പര്‍, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. അബ്ഷിറില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫൈനല്‍ എക്സിറ്റോ റീ എന്‍ട്രിയോ അടിച്ചാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ.