കുടിയേറ്റ വിരുദ്ധ നിലപാടുകൾ കൂടുതൽ കർശനമാക്കാൻ യുകെ തയ്യാറെടുക്കുന്നു. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലൂടെ രാജ്യത്തേക്കുള്ള കുടിയേറ്റവും നിയന്ത്രിക്കേണ്ടതുണ്ട് എന്നാണ് ഹോം സെക്രട്ടറി അംബെർ റുഡ്ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
എൻഎച്ച്എസിനു കീഴിൽ കുട്ടികൾക്ക് ലഭിക്കുന്ന മനോരോഗ ചികിത്സ അപര്യാപ്തമെന്ന് ഇതേ മേഖലയിൽ സേവനമനുഷ്ടിക്കുന്ന പത്തിൽ ഏഴ് നേഴ്സുമാരും കരുതുന്നു.
ബ്രിട്ടീഷുകാരനായ ഒരു എച്ച് ഐ വി ബാധിതനുമേൽ ഇവർ നടത്തിവരികയായിരുന്ന പരീക്ഷണം ഏറെക്കുറേ വിജയമായിക്കൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.
സ്വയംതൊഴിലിൽ ഏർപ്പെടുന്നവർക്കും താൽക്കാലിക, സീറോ അവർ കോൺട്രാക്റ്റുകൾക്കും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.
ഒരു മില്യൺ പൗണ്ടെങ്കിലും വിലയുള്ള 660,900 വീടുകളാണു നിലവിൽ രാജ്യത്തുള്ളത്. ഇതിൽ 40,800 വീടുകളുടെയും വില മില്യണായത് കഴിഞ്ഞ ജനുവരിക്ക് ശേഷമാണെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.
നഴ്സറി ജീവനക്കാര്‍ക്ക് ജിസിഎസി പരീക്ഷയില്‍ ഇംഗ്ലീഷിനും കണക്കിനും കുറഞ്ഞത് സി ഗ്രേഡ് എങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധന കൊണ്ടുവന്നതും താരതമ്യേന കുറഞ്ഞ ശമ്പളം നൽകുന്നതുമാണ് ഈ പ്രതിസന്ധിയ്ക്ക് കാരണമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
ബ്രിട്ടണിലെ എസക്സിലെ കോൾചെസ്റ്ററിലുള്ള ഫിലിപ്പ് മോരന്റ് സ്കൂൾ ആൻഡ് കോളെജ് ഹോംവർക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രോഫസറും മനശാസ്ത്രജ്ഞനും ഗവേഷകനുമായ ഡേവിഡ് നട്ട് ആണ് ഇത്തരമൊരു മദ്യം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഭാരമുള്ള കാബേജ് ഉൽപ്പാദിപ്പിച്ചുകൊണ്ട് 91 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരനായ ഡേവിഡ് തോമസ്.
അഞ്ചുലക്ഷം വോട്ടുകളില്‍ 61.8ശതമാനം വോട്ടും കോര്ബിന് സ്വന്തമാക്കി. എതിരാളി ഓവല്‍ സ്മിത്തിന് 38.2 ശതമാനം വോട്ടാണു ലഭിച്ചത്. പാര്‍ട്ടിയിലെ ഐക്യത്തിനു വേണ്ടിയായിരിക്കും തന്റെ തുടർപ്രവർത്തികളെന്നു തെരെഞ്ഞെടുപ്പ് ഫലത്തോട് കോർബിൻ പ്രതികരിച്ചു.