നിതാഖാത്തിൽ ആവശ്യമായ സ്വദേശികളെ നിയമിക്കാത്തതിന്റെ പേരില്‍ ചുമപ്പ്, മഞ്ഞ ഗണത്തിൽ ഉൾപ്പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വദേശികളെ നിയമിക്കാതെ തന്നെ പച്ചയിലേക്ക് മാറാനുള്ള സൗകര്യമൊരുക്കുന്നു.
റിയാദ്: സൗദിയിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിതാഖാത്തിൽ ആവശ്യമായ സ്വദേശികളെ നിയമിക്കാത്തതിന്റെ പേരില്‍ ചുമപ്പ്, മഞ്ഞ ഗണത്തിൽ ഉൾപ്പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വദേശികളെ നിയമിക്കാതെ തന്നെ പച്ചയിലേക്ക് മാറാനുള്ള സൗകര്യമൊരുക്കുന്നു. ‘നിതാഖാത്ത് അല്‍മുസാനിദ’ അഥവാ ‘സപ്പേര്‍ട്ടീവ് നിതാഖാത്ത്’ എന്ന പേരിട്ട സംവിധാനം വഴി സ്വദേശികളുടെ എണ്ണത്തിനനുസരിച്ച് മന്ത്രാലയത്തില്‍ പണമടച്ചാൽ ചുമപ്പിലും മഞ്ഞയിലുമുള്ള സ്ഥാപനങ്ങള്‍ക്ക് പച്ച ഗണത്തിലേക്ക് കയറാനും തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം ലഭ്യമാക്കാനും സാധിക്കും.
സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാങ്കല്‍പിക സ്വദേശിവത്കരണത്തിന് അവസരം നല്‍കുന്നതാണ് സപ്പോര്‍ട്ടീവ് നിതാഖാത്തെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ആദ്യത്തെ സ്വദേശിക്ക് 3,600 റിയാല്‍ രണ്ടാമത്തെയാള്‍ക്ക് 4,200 റിയാല്‍ മൂന്നാമത്തെയാള്‍ക്ക് 4,800 റിയാല്‍ എന്നിങ്ങിനെയായിരിക്കും പണം അടക്കേണ്ടതായി വരിക.
ഇത്തരത്തില്‍ അടക്കുന്ന ഏറ്റവും കൂടിയ സംഖ്യ 9,000 റിയാല്‍ ആയിരിക്കും. ഈ തുക സ്വദേശികളുടെ തൊഴില്‍ പരിശീലനത്തിനാണു ഉപയോഗിക്കുക. 40 ശതമാനം സ്വദേശിവത്കരണം ആവശ്യമുള്ള സ്ഥാപനം പത്ത് ശതമാനം മാത്രമാണ് സ്വദേശികളെ നിയമിച്ചിട്ടുള്ളതെങ്കില്‍ ബാക്കി 30 ശതമാനത്തിന് പണമടച്ച് പച്ച ഗണത്തില്‍ തുടരാനാവുമെന്ന് അണ്ടർ സെക്രട്ര്രി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.