റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കുറ്റവാളികള്‍ക്കായി ശക്തമായ പരിശോധന. മൂന്ന് ദിവസത്തിനിടെ പിടിയിലായത് ഏഴായിരത്തിലേറെ പേര്‍. കഴിഞ്ഞ മൂന്ന് ദിവസമായി ദേശ വ്യാപകമായി തുടരുകയാണ് സൗദി സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പിടിയിലായവരില്‍ 3269 പേര്‍ സ്വദേശികളാണ്. നാലായിരത്തോളം പേര്‍ വിദേശികളും.
ആയുധങ്ങള്‍, തോക്കുകള്‍, മോഷണവാഹനങ്ങള്‍, മദ്യം, മയക്കുമരുന്ന്, എന്നിവയും പിടികൂടിയവരില്‍ നിന്നും കണ്ടെടുത്തു. പൊതുസുരക്ഷാ വിഭാഗമാണ് വിവരങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ദമ്മാമില്‍ മലയാളി സ്ഥാപനങ്ങളില്‍ കൊള്ള നടത്തിയവരും പിടിയിലായെന്നാണ് സൂചന. 601 വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ 45 എണ്ണം മോഷ്ടിക്കപ്പെട്ടവയാണെന്ന് കണ്ടെത്തി. 30 വാഹനങ്ങള്‍ സുരക്ഷാപ്രശ്‌നങ്ങളുള്ളതാണ്. 174 വാഹനങ്ങളെ സംബന്ധിച്ച് സംശയമുണ്ട്. 296 വാഹനങ്ങള്‍ക്ക് മതിയായ രേഖകളോ ഉടമസ്ഥരോ ഇല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.