റിയാദ്: മക്ക, മദീന ഹറമുകള്‍ക്ക് കീഴിലെ ഉന്നത ജോലികളില്‍ വനിതകള്‍ക്ക് നിയമനം നല്‍കിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന തസ്തികയില്‍ പത്ത് വനിതകള്‍ക്കാണ് നിയമം നല്‍കിയത്. മക്കയിലേയും മദീനയിലേയും ഹറമുകളില്‍ വനിതാ ജീവനക്കാര്‍ നിലവിലുണ്ട്. സുരക്ഷ, ഗൈഡ്, ലൈബ്രറി എന്നീ മേഖലയിലാണ് ഇവരുടെ സേവനം സജീവമായുള്ളത്.
പുതിയ ഉത്തരവ് പ്രകാരം സൗദി വനിതകള്‍ക്ക് വകുപ്പു ചുമതല അടക്കമുള്ള തസ്തികകളാണ് നല്‍കുന്നത്. ഭരണ നിര്‍വഹണം, വികസനം, പ്ലാന്‍ തയ്യാറാക്കല്‍, ഗൈഡന്‍സ് എന്നീ മേഖലയിലാണ് പത്ത് പേരെ നിയമിച്ചത്. ആകെ അഞ്ഞൂറിലേറെ പേരെ വിവിധ തസ്തികകളിലേക്ക് പുതിയ ഉത്തരവിലൂടെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. ഇതിലും വനിതകളുണ്ട്. പ്രൊഫഷണലായ വനിതകളെ നിയമക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം കൂടിയാണ് ലക്ഷ്യം വെക്കുന്നത്.
വനിതകളുടെ സേവനവുമായി ബന്ധപ്പെട്ട് ഇരു ഹറമിലും പ്രത്യേക വകുപ്പുകളും രൂപീകരിക്കും. സൗദിയിലെ എല്ലാ മേഖലയിലേയും ആകെ ജീവനക്കാരില്‍ വലിയൊരു പങ്കും ഇപ്പോള്‍ വനിതകളാണ്. ഉന്നത വിദ്യാഭ്യാസം നേടിയ വനിതകള്‍ സൗദിയുടെ ഭരണ മേഖലയില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കുന്നതായി ഭരണകൂടം തന്നെ വ്യക്തമാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.