കുവൈത്ത് സിറ്റി: ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികള്‍ കോവിഡ് 19 പരിശോധനക്ക് ഹാജരാകണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. മിഷ്രിഫ് ഇന്റര്‍നാഷണല്‍ ഫെയര്‍ ഗ്രൗണ്ടിലെ ആറാം നമ്പര്‍ ഹാളിലാണ് പരിശോധനസംവിധാനങ്ങള്‍ ഒരുക്കിയത്. മുഴുവന്‍ വിദേശികള്‍ക്കും പരിശോധന നിര്‍ബന്ധമാണ്. പാസ്പോര്‍ട്ട്, സിവില്‍ ഐ.ഡി എന്നീ രേഖകളുമായാണ് പരിശോധനക്ക് എത്തേണ്ടത്.
രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് പ്രവര്‍ത്തന സമയം. ആറു ഗവര്‍ണറേറ്റുകളിലെ താമസക്കാര്‍ക്കു ആറു ദിവസങ്ങളിലായാണ് പരിശോധനക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. ജഹ്‌റ ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന വിദേശികള്‍ മാര്‍ച്ച് 12 വ്യാഴാഴ്ചയും മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ താമസക്കാര്‍ മാര്‍ച്ച് 13 വെള്ളിയാഴ്ചയും ഫര്‍വാനിയ ഗവര്‍ണറേറ്റിലുള്ളവര്‍ 14 നും ഹവല്ലി ഗവര്‍ണറേറ്റിലുള്ളവര്‍ 15നും അഹ്മദി ഗവര്‍ണറേറ്റിലുള്ളവര്‍ 16നും കാപിറ്റല്‍ ഗവര്‍ണറേറ്റിലെ താമസക്കാര്‍ മാര്‍ച്ച് 17നും ഹാജരാവണം.
രാജ്യാന്തര യാത്ര നടത്തിയ വിദേശികള്‍ക്ക് പരിശോധന നിര്‍ബന്ധമാണെന്നും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.